K. Muraleedharan 

file image

Kerala

ആഹാരത്തിന് രാഷ്ട്രീയമില്ല, പൊതിച്ചോർ കൊടുക്കുന്നതിന് സർക്കാർ എതിരല്ല; വിവാദമായതോടെ മലക്കം മറിഞ്ഞ് ആരോഗ്യമന്ത്രി

"ആലപ്പുഴ മെഡിക്കൽ കോളെജിനെക്കുറിച്ച് മാത്രമാണ് പറഞ്ഞത്. അതിനെ പൊതുവായി കാണേണ്ടതില്ല"

Namitha Mohanan

തിരുവനന്തപുരം: ഡിവൈഎഫ്ഐ പൊതിച്ചോർ വിതരണം അനുവദിക്കില്ലെന്ന നിലപാടിൽ മലക്കം മറിഞ്ഞ് ആരോഗ്യമന്ത്രി കെ. മുരളീധരൻ. ആഹാരത്തിന് രാഷ്ട്രീയമില്ലെന്നും പൊതിച്ചോറ് നൽകുന്നതിന് എതിരല്ലെന്നും ആരോഗ്യമന്ത്രി നിലപാട് മാറ്റി. സമൂഹമാധ്യമങ്ങളിലടക്കം ആരോഗ്യമന്ത്രിക്കെതിരേ വിമർശനം ശക്തമായതോടെയാണ് നിലപാട് മാറ്റിയത്.

ഇത് സംബന്ധിച്ച വാർത്താ കുറിപ്പ് മന്ത്രിയുടെ ഓഫിസ് പുറത്തിറക്കുകയായിരുന്നു. മന്ത്രി പറഞ്ഞത് ആലപ്പുഴ മെഡിക്കൽ കോളെജിനെക്കുറിച്ചാണ്. അവിടുത്തെ സാഹചര്യം നോക്കിയാണ് അത്തരമൊരു കാര്യം പറഞ്ഞത്. ഇതിനെ പൊതുവായി വ്യാഖ്യാനിക്കേണ്ടതില്ല. ആഹാര വിതരണത്തിന് സർക്കാർ എതിരല്ല.

ആലപ്പുഴയിൽ ഭക്ഷണ വിതരണത്തിന്‍റെ പേരിൽ ചില സംഘടകൾ സ്ഥലം കൈയേറി. അത് അനുവദിക്കാനാവില്ല. അതിനെയാണ് എതിർത്തത്. അല്ലാതെ അഹാര വിതരണത്തെയല്ല. എന്നുമാണ് വാർത്താ കുറിപ്പിൽ വ്യക്തമാക്കുന്നത്.

ആശുപത്രികളിൽ കമ്മ്യൂണിറ്റി കാന്‍റീൻ തുടങ്ങുമെന്നും പൊതുച്ചോർ വിതരണം ഇനി വേണ്ടെന്നുമായിരുന്നു മുരളീധരന്‍റെ പ്രതികരണം. ആലപ്പുഴ മെഡിക്കൽ കോളെജിൽ നടന്ന പരിപാടിയിൽ ശനിയാഴ്ചയായിരുന്നു മന്ത്രി ഇക്കാര്യം അറിയിച്ചത്. പിന്നാലെ തന്നെ രാഷ്ട്രീയ പാർട്ടികളും സാധാരണക്കാരുമടക്കം മന്ത്രിക്കെതിരേ വിമർശനവുമായി എത്തിയിരുന്നു. ആഹാരത്തിലും രാഷ്ട്രീയം കലർത്തുന്നുവെന്നായിരുന്നു പ്രധാന വിമർശനം.

യുക്രെയ്നിൽ ചരക്ക് കപ്പലിന് നേരെ റഷ്യൻ ആക്രമണം; മലയാളിയടക്കം 10 നാവികർ കൊല്ലപ്പെട്ടു

സർക്കാരിലും യുഡിഎഫിലും വിശ്വാസം, അനുകൂല തീരുമാനമുണ്ടാക്കുമെന്നാണ് പ്രതീക്ഷ; മുഖ്യമന്ത്രിയെ കണ്ട് കെഎസ്‌യു

തൃശൂരിൽ നേരിയ ഭൂചലനം; വീടിന് കേടുപാട്

പവര്‍കട്ട് അര മണിക്കൂറല്ലേ ഉള്ളൂ, കാത്തിരിക്കാമായിരുന്നല്ലോ! മൊബൈല്‍ വെട്ടത്തിൽ മുറിവ് തുന്നിക്കെട്ടിയതിൽ ആരോഗ്യമന്ത്രി

ചോദ്യപേപ്പര്‍ മാറിയ സംഭവം; ആഭ്യന്തര വിജിലന്‍സ് അന്വേഷണം പ്രഖ്യാപിച്ച് പിഎസ്‌സി