ഹേമ കമ്മിറ്റി റിപ്പോർട്ട്; പൂർണ്ണരൂപം സെപ്റ്റംബർ 9 ന് മുമ്പായി ഹൈക്കോടതിക്ക് കൈമാറും 
Kerala

ഹേമ കമ്മിറ്റി റിപ്പോർട്ട്; പൂർണ്ണരൂപം സെപ്റ്റംബർ 9 ന് മുമ്പായി ഹൈക്കോടതിക്ക് കൈമാറും

ഓഗസ്റ്റ് 22 നാണ് റിപ്പോർട്ടിന്‍റെ പൂർണ്ണരൂപം കൈമാറണമെന്ന് ഹൈക്കോടതി ഉത്തരവിട്ടത്

Aswin AM

തിരുവനന്തപുരം: ഏറെ വിവാദമായ ഹേമ കമ്മിറ്റി റിപ്പോർട്ട് സെപ്റ്റംബർ 9 ന് മുമ്പ് ഹൈക്കോടതിക്ക് കൈമാറും. റിപ്പോർട്ടിന്‍റെ പൂർണ്ണ രൂപത്തിന് പുറമെ മൊഴിപകർപ്പുകൾ, റിപ്പോർട്ട് വന്നതിന് പിന്നാലെ സർക്കാർ സ‍്വീകരിച്ച നടപടികൾ, ആരോപണങ്ങൾ അന്വേഷിക്കാൻ നിയോഗിച്ച പ്രത‍്യേക അന്വേഷണ സംഘത്തെ പറ്റിയുള്ള വിവരങ്ങൾ, ഇതിലെ കേസുകൾ സംബന്ധിച്ചവയാണ് കോടതിക്ക് കൈമാറുക.

ഓഗസ്റ്റ് 22 നാണ് റിപ്പോർട്ടിന്‍റെ പൂർണ്ണരൂപം കൈമാറണമെന്ന് ഹൈക്കോടതി ഉത്തരവിട്ടത്. മുദ്രവെച്ച കവറിൽ സമർപ്പിക്കണമെന്ന് ആക്‌ടിങ് ചീഫ് ജസ്റ്റിസ് എ. മുഹമ്മദ് മുഷ്താഖ്, ജസ്റ്റിസ് എസ്. മനു എന്നിവരടങ്ങിയ ബെഞ്ച് നിർദേശിച്ചു.

ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പറഞ്ഞിരിക്കുന്ന കാര‍്യങ്ങൾ ചൂണ്ടിക്കാട്ടി തിരുവനന്തപുരം സ്വദേശി പായിച്ചറ നവാസ് നൽകിയ പൊതുതാത്പര‍്യ ഹർജി പരിഗണിച്ചാണ് കോടതി ഇടപെട്ടത്. കോടതിയുടെ നിർദേശത്തിൽ സർക്കാർ നിയമോപദേശം തേടിയിരുന്നു തുടർന്ന് റിപ്പോർട്ട് കോടതിക്ക് കൈമാറുന്നതാണ് ഉചിതമെന്ന് സർക്കാരിന് നിയമോപദേശം ലഭിച്ചു.

റിപ്പോർട്ടിൽ പരാമർശമുള്ള വ‍്യക്തികളുടെ സ്വകാര‍്യ വിവരങ്ങളും ചില ഖണ്ഡികകളും പേജുകളും ഒഴിവാക്കിയാണ് ഇപ്പോഴുള്ള റിപ്പോർട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഇതിൽ നിന്നും ഒഴിവാക്കിയ വിവരങ്ങളെല്ലാം ഉൾപെടുത്തി റിപ്പോർട്ടിന്‍റെ പൂർണ്ണരൂപമാണ് സർക്കാർ കോടതിക്ക് കൈമാറുക.

"എസ്‌ഡിപിഐ പിന്തുണയിൽ ഭരണം വേണ്ട"; സത്യപ്രതിജ്ഞയ്ക്കു പിന്നാലെ രാജി വച്ച് യുഡിഎഫ് പ്രതിനിധി

മറ്റത്തൂരിൽ കോൺ​ഗ്രസ് മെമ്പർമാർ കൂട്ടത്തോടെ പാർട്ടിയിൽ നിന്ന് രാജിവെച്ചു; ബിജെപിയുമായി ചേർന്ന് ഭരണം പിടിച്ചു

''ഭയന്ന് ഓടിപ്പോകില്ല, വിളിച്ചിരുത്തി സംസാരിക്കാൻ മര്യാദ കാട്ടണം'': സസ്പെൻഷന് പിന്നാലെ വിമർശനവുമായി ലാലി ജെയിംസ്

''കടകംപള്ളിയും പോറ്റിയും തമ്മിൽ എന്താണ് ഇടപാട്?ഈ ചിത്രത്തിലും ദുരൂഹത തോന്നേണ്ടതല്ലേ?''; കുറിപ്പുമായി ഷിബു ബേബി ജോൺ

മണ്ഡലകാല തീർത്ഥാടനത്തിന് ശനിയാഴ്ച സമാപനം; മകരവിളക്ക് ഉത്സവത്തിനായി ഡിസംബർ 30ന് നട തുറക്കും