കൊച്ചി: അഡ്വ. സൈബി ജോസിനെതിരായ വഞ്ചാനാക്കേസ് ഹൈക്കോടതി റദ്ദാക്കി.ചേരാനല്ലൂർ പൊലീസ് രജിസ്റ്റർ ചെയ്ത കേസാണ് റദ്ദാക്കിയത്.
കുടുംബക്കോടതിയിലെ കേസുമായി ബന്ധപ്പെട്ടാണ് സൈബിക്കെതിരെ കോതമംഗലം സ്വദേശി പരാതി നൽകിയത്. തന്‍റെ ഭാര്യയുടെ അഭിഭാഷകനായിരുന്ന സൈബി കേസ് ഏത്തുതീർപ്പാക്കമെന്ന് പറഞ്ഞ് 5 ലക്ഷം രൂപ വാങ്ങിയെന്നാണ് ആരോപണം. കേസിൽ സൈബിക്കെതിരെ അന്വേഷണം നടത്തിയെങ്കിലും ഇയാൾക്കെതിരെ തെളിവില്ലെന്ന് പൊലീസ് കോടതിയിൽ അറിയിച്ചു. ഈ സാഹചര്യത്തിലാണ് കേസ് റദ്ദാക്കാൻ കോടതി നിർദേശം നൽകിയത്.