Kerala

ഇപിയുടെ ഭാര്യക്കും മകനും നിക്ഷേപമുള്ള വൈദേകം റിസോർട്ടിൽ ആദായ നികുതി വകുപ്പിന്‍റെ പരിശോധന

ആയുർവേദ റിസോർട്ടിന്‍റെ മറവിൽ കള്ളപ്പണ ഇടപാട് നടന്നെന്ന പരാതിയിൽ നേരത്തെ ഇഡി അന്വേഷണം ആരംഭിച്ചിരുന്നു

MV Desk

കണ്ണൂർ: വിവാദമായ കണ്ണൂരിലെ വൈദേകം റിസോർട്ടിൽ ആദായ നികുതി വകുപ്പിന്‍റെ പരിശോധന. ഇപി ജയരാജന്‍റെ ഭാര്യ ചെയർപേഴ്സണായ റിസോർട്ടാണ് വൈദേകം. മകൻ ജെയ്സനും റിസോർട്ടിൽ ഓഹരി പങ്കാളിത്വമുണ്ട്. ആദായ നികുതി വകുപ്പും ജിഎസ്ടി ഉദ്യോഗസ്ഥരുമാണ് പരിശോധന നടത്തുന്നതെന്നാണ് വിവരം.

2 മണിയോടെയാണ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയത്. ആയുർവേദ റിസോർട്ടിന്‍റെ മറവിൽ കള്ളപ്പണ ഇടപാട് നടന്നെന്ന പരാതിയിൽ നേരത്തെ ഇഡി അന്വേഷണം ആരംഭിച്ചിരുന്നു. ആയുർവേദ റിസോർട്ടിലെ ധന സമാഹരണവും വിനിയോഗവും സംബന്ധിച്ച് വിവാദമുയർന്നപ്പോൾ തനിക്ക് ഇതിൽ പങ്കില്ലെന്നും മകനും ഭാര്യക്കുമാണ് ഇതിൽ ഓഹരിയുള്ളതെന്നും നിക്ഷേപിച്ച തുക മകൻ വിദേശത്ത് ജോലിചെയ്തുകിട്ടിയ സമ്പാദ്യവും ഭാര്യക്ക് വിരമിച്ചപ്പോൾ ലഭിച്ച ആനുകൂല്യവുമാണെന്നായിരുന്നു ഇപിയുടെ വിശദീകരണം.

ദ്വദിന സന്ദർശനം; ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണൻ കേരളത്തിലേക്ക്

ശബരിനാഥന്‍റെ കോർപ്പറേഷൻ സ്ഥാനാർഥിത്വം സംബന്ധച്ച് ചോദ്യം, 'ദാറ്റ്സ് എ ലോക്കൽ ഇഷ്യൂ' എന്ന് സണ്ണി ജോസഫ്

"പി.എം.എ. സലാം സംസ്കാരം പുറത്തെടുത്തു"; മുഖ‍്യമന്ത്രിക്കെതിരായ അധിക്ഷേപ പരാമർശത്തിൽ വിദ‍്യാഭ‍്യാസ മന്ത്രി

ശബരിമലയിലെ സ്വർണം ഉണ്ണികൃഷ്ണൻ പോറ്റി 15 ലക്ഷത്തിന് വിറ്റു; പ്രത‍്യേക അന്വേഷണ സംഘത്തിന് മൊഴി നൽകി ഗോവർധൻ

''റസൂൽ പൂക്കുട്ടി ചുമതലയേൽക്കുന്ന ചടങ്ങിലേക്ക് ക്ഷണിച്ചില്ല, വിഷമമുണ്ട്''; പ്രേംകുമാർ