ജയശ്രീയുടെ മൊഴി പുറത്ത്
തിരുവനന്തപുരം: ദേവസ്വം ബോർഡ് ഉദ്യോഗസ്ഥർക്ക് കുരുക്കായി ദേവസ്വം മുൻ സെക്രട്ടറി എസ്. ജയശ്രീയുടെ മൊഴി പുറത്ത്. സ്വന്തം നിലയിൽ തീരുമാനം എടുത്തിട്ടില്ല. ദേവസ്വം ബോർഡ് ഉദ്യോഗസ്ഥർ പറഞ്ഞത് മാത്രമാണ് താൻ ചെയ്തത്.
ഉണ്ണികൃഷ്ണൻ പോറ്റിയുമായി ബന്ധമില്ല. സ്വർണക്കൊള്ളയിൽ സാമ്പത്തിക നേട്ടം ഉണ്ടാക്കിയിട്ടില്ലെന്നും ജയശ്രീ മൊഴി നൽകി.
ഇഡി ബുധനാഴ്ചയും ജയശ്രീയെ ചോദ്യം ചെയ്യും. കേസിൽ മുൻകൂർ ജാമ്യം തേടി ജയശ്രീ സുപ്രീംകോടതിയെ സമീപിച്ചിരുന്നു. ആരോഗ്യകാരണങ്ങൾ കണക്കിലെടുത്ത് മുൻകൂർ ജാമ്യം വേണമെന്നാണ് ആവശ്യം. ശബരിമല സ്വർണക്കൊള്ള കേസിലെ നാലാംപ്രതിയാണ് ജയശ്രീ