കെ. സുധാകരൻ 
Kerala

പുരാവസ്തു തട്ടിപ്പു കേസ്: കെ. സുധാകരൻ വീണ്ടും ഇഡിക്കു മുന്നിൽ

6 വർഷത്തെ ബാങ്ക് ഇടപാടുകളുടെ രേഖകൾ ഹാജരാക്കാനും നിർദ്ദേശം.

തിരുവനന്തപുരം: പുരാവസ്തു തട്ടിപ്പു കേസിൽ കെപിസിസി പ്രസിഡന്‍റ് കെ. സുധാകരൻ തിങ്കളാഴ്ച വീണ്ടും ഇഡിക്ക് മുന്നിൽ ചോദ്യം ചെയ്യലിന് ഹാജരായി. ഇത് രണ്ടാം തവണയാണ് സുധാകരന്‍ ഇഡി സംഘത്തിനു മുന്നിൽ എത്തുന്നത്. 6 വർഷത്തെ ബാങ്ക് ഇടപാടുകളുടെ രേഖകൾ ഹാജരാക്കാനും സുധാകരന് ഇഡി നിർദ്ദേശം നൽകിയിട്ടുണ്ട്.

2018ൽ മോൻസൺ മാവുങ്കലിന്‍റെ കലൂരിലെ വീട്ടിൽ വെച്ച് കെ. സുധാകരൻ 10 ലക്ഷം രൂപ കൈപ്പറ്റിയെന്ന് മോൻസന്‍റെ മുൻ ജീവനക്കാരൻ ജിൻസൺ മൊഴി നൽകിയിരുന്നു. മോന്‍സനുമായി ബന്ധപ്പെട്ട ഡൽഹിയിലെ പ്രശ്നങ്ങൽ പരിഹരിക്കാമെന്ന ഉറപ്പിലാണ് പണം കൈമാറിയതെന്നാണ് മൊഴി.

സമാനമായ ആരോപണം പരാതിക്കാരായ അനൂപ് അഹമ്മദും ഇഡിക്കു നൽകിയ പരാതിയിൽ ഉന്നയിച്ചിരുന്നു. തുടർന്നാണ് അന്വേഷണം സുധാകരനിലേക്ക് എത്തുന്നത്. സമാനമായ കേസിൽ സുധാകരനെ നേരത്തേയും ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്ത് വിട്ടയച്ചിരുന്നു.

ഷൊർണൂർ-എറണാകുളം പാത മൂന്നുവരിയാക്കും; റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവ്

ഇന്ത്യ 1014, ഗിൽ 430; ജയം 7 വിക്കറ്റ് അകലെ

നീരവ് മോദിയുടെ സഹോദരൻ നെഹാൽ മോദി അമെരിക്കയിൽ അറസ്റ്റിൽ

വിവാഹ വീട്ടിലേക്ക് പുറപ്പെട്ട കാർ മതിലിലേക്ക് ഇടിച്ചു കയറി; പ്രതിശ്രുത വരൻ അടക്കം 8 പേർ മരിച്ചു

നിപ സമ്പർക്കപ്പട്ടികയിൽ ആകെ 425 പേർ; 5 പേർ ഐസിയുവിൽ