കെ. സുധാകരൻ 
Kerala

പുരാവസ്തു തട്ടിപ്പു കേസ്: കെ. സുധാകരൻ വീണ്ടും ഇഡിക്കു മുന്നിൽ

6 വർഷത്തെ ബാങ്ക് ഇടപാടുകളുടെ രേഖകൾ ഹാജരാക്കാനും നിർദ്ദേശം.

MV Desk

തിരുവനന്തപുരം: പുരാവസ്തു തട്ടിപ്പു കേസിൽ കെപിസിസി പ്രസിഡന്‍റ് കെ. സുധാകരൻ തിങ്കളാഴ്ച വീണ്ടും ഇഡിക്ക് മുന്നിൽ ചോദ്യം ചെയ്യലിന് ഹാജരായി. ഇത് രണ്ടാം തവണയാണ് സുധാകരന്‍ ഇഡി സംഘത്തിനു മുന്നിൽ എത്തുന്നത്. 6 വർഷത്തെ ബാങ്ക് ഇടപാടുകളുടെ രേഖകൾ ഹാജരാക്കാനും സുധാകരന് ഇഡി നിർദ്ദേശം നൽകിയിട്ടുണ്ട്.

2018ൽ മോൻസൺ മാവുങ്കലിന്‍റെ കലൂരിലെ വീട്ടിൽ വെച്ച് കെ. സുധാകരൻ 10 ലക്ഷം രൂപ കൈപ്പറ്റിയെന്ന് മോൻസന്‍റെ മുൻ ജീവനക്കാരൻ ജിൻസൺ മൊഴി നൽകിയിരുന്നു. മോന്‍സനുമായി ബന്ധപ്പെട്ട ഡൽഹിയിലെ പ്രശ്നങ്ങൽ പരിഹരിക്കാമെന്ന ഉറപ്പിലാണ് പണം കൈമാറിയതെന്നാണ് മൊഴി.

സമാനമായ ആരോപണം പരാതിക്കാരായ അനൂപ് അഹമ്മദും ഇഡിക്കു നൽകിയ പരാതിയിൽ ഉന്നയിച്ചിരുന്നു. തുടർന്നാണ് അന്വേഷണം സുധാകരനിലേക്ക് എത്തുന്നത്. സമാനമായ കേസിൽ സുധാകരനെ നേരത്തേയും ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്ത് വിട്ടയച്ചിരുന്നു.

ശബരിമല സ്വർണക്കൊള്ള: ഉണ്ണികൃഷ്ണൻ പോറ്റിയെ കോടതിയിലെത്തിച്ചു

അസാമിലെ സൈനിക ക്യാംപിന് നേരെ നടന്ന ആക്രമണത്തിൽ മൂന്നു സൈനികർക്ക് പരുക്ക്

ഓപ്പറേഷൻ നുംഖോർ: ദുൽക്കർ സൽമാന്‍റെ ഡിഫൻഡർ വാഹനം കസ്റ്റംസ് തിരിച്ചു നൽകും

ബിജെപി വികസന മുന്നേറ്റ ജാഥയിൽ പങ്കെടുത്ത് സംഗീത സംവിധായകൻ ഔസേപ്പച്ചൻ

പേരാമ്പ്ര സംഘർഷം; 2 കോൺഗ്രസ് പ്രവർത്തകർ കസ്റ്റഡിയിൽ