വെടിക്കെട്ട് പുരയിലെ സ്ഫോടനം: രക്ഷാപ്രവർത്തനത്തിന് ധനസഹായം പ്രഖ്യാപിച്ച് കേരള സർക്കാർ
തൃശൂർ: തൃശൂർ മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയിലെ സ്ഫോടനത്തിന് പിന്നാലെ ധനസഹായം പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ. 50 ലക്ഷം രൂപയാണ് ആകെ അനുവദിച്ചത്. രക്ഷാപ്രവർത്തനങ്ങൾക്കായി ഉപയോഗിക്കാനാണ് തൃശൂർ ജില്ലാ കളക്റ്റർക്ക് തുക അനുവദിച്ചത്.
അതേസമയം, സ്ഫോടനത്തിൽ മരിച്ചവരുടെ എണ്ണം 14 ആയി. 12 പേർ ചികിത്സയിൽ കഴിയുകയാണ്. അഞ്ച് പേരുടെ നില അതീവ ഗുരുതരമാണെന്നും മെഡിക്കൽ കോളെജ് അധികൃതർ അറിയിച്ചു. ഒരാൾ വെന്‍റിലേറ്ററിലാണ്.