Kerala

എഴുത്തുകാർക്കും സാഹിത്യകാരന്മാർക്കും പറ്റിയ ഏറ്റവും നല്ല സ്ഥലം കേരളം: എം.മുകുന്ദൻ

എഴുത്തുകാർക്കും സാഹിത്യകാരന്മാർക്കും പറ്റിയ ഏറ്റവും നല്ല സ്ഥലം കേരളമാന്നെന്ന് ഉദ്ഘടാന പ്രസംഗത്തിൽ അദ്ദേഹം പറഞ്ഞു

MV Desk

അമ്പലപ്പുഴ: തകഴി സാഹിത്യോത്സവത്തിന്റെ സമാപന സമ്മേളനവും 12 1-ാം ജന്മദിനാഘോഷവും എം.മുകുന്ദൻ ഉദ്ഘാടനം ചെയ്തു. എഴുത്തുകാർക്കും സാഹിത്യകാരന്മാർക്കും പറ്റിയ ഏറ്റവും നല്ല സ്ഥലം കേരളമാന്നെന്ന് ഉദ്ഘടാന പ്രസംഗത്തിൽ അദ്ദേഹം പറഞ്ഞു. ജി. സുധാകരൻ അധ്യക്ഷനായിരുന്നു.

തകഴി സാഹിത്യ പുരസ്കാരം തകഴി സ്മാരക സമിതി ചെയർമാൻ ജി.സുധാകരനിൽ നിന്ന് എം.മുകുന്ദൻ ഏറ്റുവാങ്ങി. സാഹിത്യകാരന്മാർക്ക് ജീവിക്കുവാനും എഴുതുവാനും ഏറ്റവും നല്ല സ്ഥലം കേരളമാണന്ന് അദ്ദേഹം പറഞ്ഞു. കൊടി കുന്നിൽ സുരേഷ് എം.പി മുഖ്യാതിഥിയായി . തകഴി ചെറുകഥാ പുരസ്ക്കാരത്തിൻ്റെ അവസാന റൗണ്ടിലെത്തിയ കഥാകാരന്മാരും ആലപ്പുഴയിലെ എഴുത്തുകാരുമായി അദ്ദേഹം സംവദിച്ചു.

തകഴി ചെറുകഥാ പുരസ്ക്കാരം നേടിയ കെ.വി.സുധീർ കുമാർ, ഡോ.ഷാജഹാൻ, ഷാൻ ഷൗക്കത്തലി എന്നിവർക്ക് എം.മുകുന്ദൻ പുരസ്കാരം നൽകി. ഡോ.സജിത് ഏവൂരേത്ത്, പി.ജെ.ജെ ആന്റെണി, പ്രൊഫ.എൻ.ഗോപിനാഥപിള്ള, ഡോ. ബിച്ചു എക്സ്. മലയിൽ , കെ.സി.രമേശ് കുമാർ, അംബിക ഷിബു, മിനി സുരേഷ്, എം.ജോഷ്വാ തുടങ്ങിയവർ പ്രസംഗിച്ചു.

"കാണണമെന്ന് പറഞ്ഞു, പക്ഷേ കാണാൻ ആളുണ്ടായില്ല, ആള് പോയി"; ഐടി വകുപ്പിനെതിരേ സഹോദരൻ

പേപ്പട്ടിയുടെ കടിയേറ്റ് പശു ചത്തു; മനംനൊന്ത് കർഷകൻ ജീവനൊടുക്കി

സ്വർണ വിലയിൽ വൻ ഇടിവ്, പവന് 6,320 രൂപ കുറഞ്ഞു

കുട്ടികളില്ലാത്തതിനാൽ ഒന്നിച്ച് മരിക്കാമെന്ന് വിശ്വസിപ്പിച്ചു, സ്വന്തം കഴുത്തിലിട്ടത് മുറുകാത്ത കുരുക്ക്; ഭാര്യയുടെ മരണത്തിൽ 41കാരൻ അറസ്റ്റിൽ

സിസേറിയനു ശേഷം ജനനേന്ദ്രിയത്തിലൂടെ വിസർജ്യം; ദുരിതത്തിൽ 23കാരി, നെടുമങ്ങാട് ജില്ലാ ആശുപത്രിക്കെതിരേ അന്വേഷണം