Kerala

എഴുത്തുകാർക്കും സാഹിത്യകാരന്മാർക്കും പറ്റിയ ഏറ്റവും നല്ല സ്ഥലം കേരളം: എം.മുകുന്ദൻ

എഴുത്തുകാർക്കും സാഹിത്യകാരന്മാർക്കും പറ്റിയ ഏറ്റവും നല്ല സ്ഥലം കേരളമാന്നെന്ന് ഉദ്ഘടാന പ്രസംഗത്തിൽ അദ്ദേഹം പറഞ്ഞു

MV Desk

അമ്പലപ്പുഴ: തകഴി സാഹിത്യോത്സവത്തിന്റെ സമാപന സമ്മേളനവും 12 1-ാം ജന്മദിനാഘോഷവും എം.മുകുന്ദൻ ഉദ്ഘാടനം ചെയ്തു. എഴുത്തുകാർക്കും സാഹിത്യകാരന്മാർക്കും പറ്റിയ ഏറ്റവും നല്ല സ്ഥലം കേരളമാന്നെന്ന് ഉദ്ഘടാന പ്രസംഗത്തിൽ അദ്ദേഹം പറഞ്ഞു. ജി. സുധാകരൻ അധ്യക്ഷനായിരുന്നു.

തകഴി സാഹിത്യ പുരസ്കാരം തകഴി സ്മാരക സമിതി ചെയർമാൻ ജി.സുധാകരനിൽ നിന്ന് എം.മുകുന്ദൻ ഏറ്റുവാങ്ങി. സാഹിത്യകാരന്മാർക്ക് ജീവിക്കുവാനും എഴുതുവാനും ഏറ്റവും നല്ല സ്ഥലം കേരളമാണന്ന് അദ്ദേഹം പറഞ്ഞു. കൊടി കുന്നിൽ സുരേഷ് എം.പി മുഖ്യാതിഥിയായി . തകഴി ചെറുകഥാ പുരസ്ക്കാരത്തിൻ്റെ അവസാന റൗണ്ടിലെത്തിയ കഥാകാരന്മാരും ആലപ്പുഴയിലെ എഴുത്തുകാരുമായി അദ്ദേഹം സംവദിച്ചു.

തകഴി ചെറുകഥാ പുരസ്ക്കാരം നേടിയ കെ.വി.സുധീർ കുമാർ, ഡോ.ഷാജഹാൻ, ഷാൻ ഷൗക്കത്തലി എന്നിവർക്ക് എം.മുകുന്ദൻ പുരസ്കാരം നൽകി. ഡോ.സജിത് ഏവൂരേത്ത്, പി.ജെ.ജെ ആന്റെണി, പ്രൊഫ.എൻ.ഗോപിനാഥപിള്ള, ഡോ. ബിച്ചു എക്സ്. മലയിൽ , കെ.സി.രമേശ് കുമാർ, അംബിക ഷിബു, മിനി സുരേഷ്, എം.ജോഷ്വാ തുടങ്ങിയവർ പ്രസംഗിച്ചു.

പാസ്‌പോര്‍ട്ട് അപേക്ഷാ നിരക്ക് കുത്തനെ ഉയര്‍ത്തി; സാധാരണ പാസ്‌പോര്‍ട്ടിന് 2500 രൂപ, തത്കാലിന് 5000

പകര്‍ച്ചവ്യാധി പ്രതിരോധം; അന്താരാഷ്ട്ര യാത്രക്കാര്‍ക്ക് പുതിയ ഹെല്‍ത്ത് സെല്‍ഫ് ഡിക്ലറേഷന്‍ ഫോം നിര്‍ബന്ധമാക്കി കേന്ദ്ര സര്‍ക്കാര്‍

വീര്യം കുറഞ്ഞ മദ്യ വില്‍പ്പന; അനുമതി തേടി ബക്കാഡി എല്‍ഡിഎഫ് സര്‍ക്കാരിനെ സമീപിച്ച രേഖ പുറത്ത്‌

വനിതാ ലോകകപ്പ്: ഇന്ത്യ ജീവൻ നിലനിർത്തി

അയോധ്യ രാമക്ഷേത്ര സംഭാവന ക്രമക്കേട്; എട്ടു പേര്‍ക്കെതിരെ യുപി പൊലീസ് കേസെടുത്തു