ചർച്ച പരാജയം; 22 മുതൽ സംസ്ഥാനത്ത് അനിശ്ചിതകാല സ്വകാര്യ ബസ് പണിമുടക്ക്

 

file image

Kerala

ചൊവ്വാഴ്ച മുതൽ അനിശ്ചിതകാല ബസ് സമരം

പ്രധാന ആവശ്യങ്ങളെല്ലാം സർക്കാർ അംഗീകരിച്ചുവെന്ന് ചൂണ്ടിക്കാട്ടി ബസ് ഓപ്പറേറ്റേഴ്സ് ഫോറം പണിമുടക്കിൽ നിന്ന് പിന്മാറിയിട്ടുണ്ട്.

തിരുവനന്തപുരം: ചൊവ്വാഴ്ച മുതൽ സംസ്ഥാനത്ത് അനിശ്ചിത കാല സമരത്തിന് ഒരുങ്ങി സ്വകാര്യ ബസുകൾ. മുഴുവൻ ബസുകളും പണിമുടക്കിൽ പങ്കെടുക്കുമെന്ന് ജില്ലാ ബസ് ഉടമ സംയുക്ത സമരസമിതി വ്യക്തമാക്കി. വിദ്യാർഥികളുടെ ടിക്കറ്റ് നിരക്ക് വർധിപ്പിക്കുക, ലിമിറ്റഡ് സ്റ്റോപ്- ദീർഘദൂര ബസുകളുടെ പെർമിറ്റ് അതേ പടി പുതുക്കി നൽകുക, ബസ് ജീവനക്കാർക്ക് പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് വേണമെന്ന ഉത്തരവ് പിൻവലിക്കുക, ഇ ചലാൻ വഴിയുള്ള അനാവശ്യ പിഴ ഒഴിവാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം.

വിഷയത്തിൽ ഗതാഗത മന്ത്രിയുമായി ബസ് ഉടമകൾ ചർച്ച നടത്തിയെങ്കിലും ധാരണയിലെത്താഞ്ഞതിനെത്തുടർന്നാണ് സമരത്തിലേക്ക് തിരിഞ്ഞിരിക്കുന്നത്.

അതേ സമയം പ്രധാന ആവശ്യങ്ങളെല്ലാം സർക്കാർ അംഗീകരിച്ചുവെന്ന് ചൂണ്ടിക്കാട്ടി ബസ് ഓപ്പറേറ്റേഴ്സ് ഫോറം പണിമുടക്കിൽ നിന്ന് പിന്മാറിയിട്ടുണ്ട്.

'തല നരയ്ക്കുവതല്ലെന്‍റെ വൃദ്ധത്വം തല നരയ്ക്കാത്തതല്ലെന്‍ യുവത്വവും'

ഉപരാഷ്‌ട്രപതി ധൻകർ രാജിവച്ചു; അപ്രതീക്ഷിത രാജി തിങ്കളാഴ്ച രാത്രി

സ്വകാര്യ ബസ് സമരം പിൻവലിച്ചു

ഇരു മെയ്യും ഒരു മനസുമായ വിഎസും യെച്ചൂരിയും

വിഎസിന് വിട; ചൊവ്വാഴ്ച പൊതു അവധി, മൂന്ന് ദിവസം ദുഃഖാചരണം