മഴക്കെടുതി (ഫയല്‍ ചിത്രം)

 
Kerala

ദുരിതപെയ്ത്തിൽ പൊലിഞ്ഞത് എട്ട് ജീവൻ, എട്ട് പേരെ കാണാതായി; സഹായം ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി

മഴ കുറഞ്ഞത് ആശ്വാസകരമാണെന്ന് മുഖ്യമന്ത്രി ഫെയ്സ്ബുക്ക് കുറിപ്പിൽ പറഞ്ഞു

Manju Soman

തിരുവനന്തപുരം: സംസ്ഥാനത്തുണ്ടായ മഴക്കെടുതിയിൽ എട്ട് പേർ മരിച്ചതായി മുഖ്യമന്ത്രി വി.ഡി. സതീശൻ. എട്ടു പേരെ കാണാതാവുകയും 13 പേർക്ക് പരുക്കേൽ‌ക്കുകയും ചെയ്തു. മഴക്കെടുതി സംബന്ധിച്ച് റവന്യു മന്ത്രിയുമായും ജില്ലകളുടെ ചുമതലയുള്ള മന്ത്രിമാരുമായും ജില്ലാ ഭരണകൂടവുമായും ആശയവിനിമയം തുടരുകയാണ്. മഴ കുറഞ്ഞത് ആശ്വാസകരമാണെന്ന് മുഖ്യമന്ത്രി ഫെയ്സ്ബുക്ക് കുറിപ്പിൽ പറഞ്ഞു.

209 ദുരിതാശ്വാസ ക്യാമ്പുകളിലായി 5792 പേരെ മാറ്റി പാര്‍പ്പിച്ചിട്ടുണ്ട്. 27 വീടുകള്‍ പൂര്‍ണമായും 196 വീടുകള്‍ ഭാഗീകമായും തകര്‍ന്നു. മരണപ്പെട്ടവരുടെ കുടുംബങ്ങള്‍ക്കും വീടും ജീവനോപാദികളും നഷ്ടപ്പെട്ടവര്‍ക്കും സര്‍ക്കാര്‍ സഹായം ഉറപ്പാക്കും. വെള്ളം കയറിയ സ്ഥലങ്ങളിലെ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. രാഷ്ട്രീയ പ്രവര്‍ത്തകരും സന്നദ്ധ സംഘടനകളും ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകണം. സര്‍ക്കാരിന്റെ എല്ലാ പിന്തുണയുമുണ്ടാകുമെന്നും മുഖ്യമന്ത്രി കുറിച്ചു.

മലയോര മേഖലകളില്‍ ജാഗ്രത തുടരണം. മഴയുടെ അളവ് കുറഞ്ഞെങ്കിലും ഏതു സാഹചര്യവും നേരിടാനുള്ള മുന്നൊരുക്കങ്ങള്‍ നടത്തിയിട്ടുണ്ട്. ജനപ്രതിനിധികളും സന്നദ്ധ പ്രവര്‍ത്തകരും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ സജീവമായി രംഗത്തുണ്ട്. ഏതാവശ്യത്തിനും സര്‍ക്കാര്‍ സംവിധാനങ്ങളുമായി ബന്ധപ്പെടാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

'പെട്ടെന്നുണ്ടായ ജനരോക്ഷമായി കാണാൻ സാധിക്കില്ല'; റെയ്ഡിനിടെയുണ്ടായ സിപിഎം ആക്രമണത്തിൽ ഇഡി

അഭിജീത് ദിപ്കെയെ വിദേശത്ത് പ‍ഠിപ്പിക്കാൻ പിതാവ് എങ്ങനെ പണം കണ്ടെത്തി, അന്വേഷണം വേണം; ആവശ‍്യവുമായി വിവരാവകാശ പ്രവർത്തകൻ

മുൻ മന്ത്രി വീണ ജോർജിനെ ആക്രമിച്ച കേസ്, തുടരന്വേഷണത്തിന് തീരുമാനം

പെറുവിൽ വിമാനം തകർന്നുവീണു, 11 വിനോദസഞ്ചാരികൾ ഉൾപ്പടെ 13 പേർക്ക് ദാരുണാന്ത്യം

മാപ്പ് പറഞ്ഞിട്ടും രക്ഷയില്ല, പ്രധാനമന്ത്രിയെ അധിക്ഷേപിച്ച സംഭവത്തിൽ 15 കാരിക്ക് ബലാത്സംഗ ഭീഷണി