ജലാശയങ്ങളിൽ ബാക്‌ടീരിയകളുടെ അളവ് അപകടകരമായ തോതിൽ

 
Kerala

കൊച്ചിയിൽ ഭയാനകമായ അവസ്ഥ; ജലാശയങ്ങളിൽ ബാക്‌ടീരിയകളുടെ അളവ് അപകടകരമായ തോതിൽ

ജലാശങ്ങളിലെ വെള്ളം നേരിട്ട് യോഗ്യമല്ലെന്ന് റിപ്പോർട്ട്

Jisha P.O.

കൊച്ചി: ഇന്ത്യയിലെ ശുചിത്വ പട്ടികയിൽ 50ആം സ്ഥാനത്തുള്ള കൊച്ചിയിലെ ജലാശങ്ങളിലെ വെള്ളം നേരിട്ട് കുടിവെള്ളയോഗ്യമല്ലെന്ന് റിപ്പോർട്ട്. മലിനീകരണ നിയന്ത്രണ ബോർഡാണ് റിപ്പോർട്ട് പുറത്തുവിട്ടത്. നഗരങ്ങളിലെ ജലാശങ്ങളിൽ ബാക്‌ടീരിയകളുടെ സാന്നിധ്യം അപകടകരമായ അളവിൽ കൂടിയിരിക്കുകയാണ്. കൊച്ചിയിലെ ജലാശയങ്ങശിൽ ടോട്ടൽ കോളിഫോം, ഫീക്കൽ കോളിഫോം എന്നീ ബാക്‌ടീരിയകളുടെ അളവ് ക്രമാതീതമായി വർധിച്ചിരിക്കുകയാണ്.

സെപ്റ്റിക് മാലിന്യങ്ങൾ നേരിട്ട് ജലാശയങ്ങളിലേക്ക് ഒഴുകിയെത്തുന്നതാണ് ഈ ബാക്‌ടീരിയകളുടെ അളവ് കൂടാൻ കാരണം.

ആലുവ സ്റ്റേഷനിൽ ടോട്ടൽ കോളിഫോം 3,950 ഉം, ഫീക്കൽ കോളിഫോം 1568 എന്ന നിലയിലാണ് ഉള്ളത്. നഗരത്തിലെ ഒരു കിണറിലെ വെള്ളം നേരിട്ട് കുടിക്കാൻ യോഗ്യമല്ലെന്നാണ് വിവരം. ജലാശയങ്ങളിലെ ഓക്സിജന്‍റെ അളവ് കുറയുന്നതും, ജൈവമാലിന്യത്തിന്‍റെ വർധനവും കാരണം കൊച്ചിയിലെ ജലത്തെ സി കാറ്റഗറിയിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. മാലിന്യ നിർമ്മാർജനത്തിൽ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങൾ വീഴ്ച വരുത്തിയാൽ വൻ ദുരന്തത്തിനാവും കൊച്ചി സാക്ഷ്യം വഹിക്കുക.

"ഞങ്ങൾ കണ്ണടച്ചിരിക്കണോ?വലിയ നഷ്ടപരിഹാരം നൽകേണ്ടി വരും"; തെരുവുനായ വിഷയത്തിൽ സുപ്രീം കോടതി

"ആർഎസ്എസ് സ്ഥാപകൻ ഹെഡ്ഗേവാറിനെ ജയിലിലടച്ചത് ഖിലാഫത്ത് പ്രസ്ഥാനത്തെ പിന്തുണച്ചതിന്‍റെ പേരിൽ": അസദുദ്ദീൻ ഒവൈസി

3 പതിറ്റാണ്ട് നീണ്ട സിപിഎം ബന്ധം അവസാനിപ്പിച്ചു; ഐഷ പോറ്റി കോൺഗ്രസിൽ

നവകേരള സർവേയിൽ സർക്കാരിനോട് വിശദീകരണം തേടി ഹൈക്കോടതി

വീണ്ടും തിരിച്ചടി; രാഹുലിനെ കസ്റ്റഡിയിൽ വിട്ടു