ജലാശയങ്ങളിൽ ബാക്‌റ്റീരിയകളുടെ അളവ് അപകടകരമായ തോതിൽ

 
Kerala

കൊച്ചിയിൽ ഭയാനക അവസ്ഥ; ജലാശയങ്ങളിൽ ബാക്‌റ്റീരിയ അളവ് അപകടകരം

ജലാശങ്ങളിലെ വെള്ളം നേരിട്ട് ഉപയോഗിക്കാൻ യോഗ്യമല്ലെന്ന് റിപ്പോർട്ട്

Jisha P.O.

കൊച്ചി: ഇന്ത്യയിലെ ശുചിത്വ പട്ടികയിൽ അമ്പതാം സ്ഥാനത്തുള്ള കൊച്ചിയിലെ ജലാശങ്ങളിലെ വെള്ളം നേരിട്ട് കുടിക്കാൻ യോഗ്യമല്ലെന്ന് റിപ്പോർട്ട്. മലിനീകരണ നിയന്ത്രണ ബോർഡാണ് റിപ്പോർട്ട് പുറത്തുവിട്ടത്.

നഗരങ്ങളിലെ ജലാശങ്ങളിൽ ബാക്‌റ്റീരിയകളുടെ സാന്നിധ്യം അപകടകരമായ അളവിൽ കൂടിയിരിക്കുകയാണ്. കൊച്ചിയിലെ ജലാശയങ്ങശിൽ ടോട്ടൽ കോളിഫോം, ഫീക്കൽ കോളിഫോം എന്നീ ബാക്‌റ്റീരിയകളുടെ അളവ് ക്രമാതീതമായി വർധിച്ചിരിക്കുകയാണ്.

സെപ്റ്റിക് മാലിന്യങ്ങൾ നേരിട്ട് ജലാശയങ്ങളിലേക്ക് ഒഴുകിയെത്തുന്നതാണ് ഈ ബാക്‌റ്റീരിയകളുടെ അളവ് കൂടാൻ കാരണം.

ആലുവ സ്റ്റേഷനിൽ ടോട്ടൽ കോളിഫോം 3,950 ഉം, ഫീക്കൽ കോളിഫോം 1568 എന്ന നിലയിലാണ് ഉള്ളത്. നഗരത്തിലെ ഒരു കിണറിലെ വെള്ളം നേരിട്ട് കുടിക്കാൻ യോഗ്യമല്ലെന്നാണ് വിവരം.

ജലാശയങ്ങളിലെ ഓക്സിജന്‍റെ അളവ് കുറയുന്നതും, ജൈവമാലിന്യത്തിന്‍റെ വർധനവും കാരണം കൊച്ചിയിലെ ജലത്തെ സി കാറ്റഗറിയിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. മാലിന്യ നിർമ്മാർജനത്തിൽ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങൾ വീഴ്ച വരുത്തിയാൽ വൻ ദുരന്തത്തിനാവും കൊച്ചി സാക്ഷ്യം വഹിക്കുക.

തായ്‌ലാൻഡിൽ കിന്‍റർഗാർഡൻ സ്കൂളിൽ വെടിവയ്പ്പ്; അധ്യാപിക കൊല്ലപ്പെട്ടു

വിമാനം താഴ്ന്നുപറന്നു; സ്കൂളിന്‍റെ മേൽക്കൂര തകർന്നു

ഓക്സിജൻ സിലിണ്ടർ പൊട്ടിത്തെറിച്ചു; ഒരാൾ മരിച്ചു, നാല് പേർക്ക് പരുക്ക്

12 വർഷത്തെ കാത്തിരുപ്പ് വിഫലം? നീലക്കുറിഞ്ഞി പൂക്കുന്ന ചന്ദ്രമണ്ഡലം മലനിരകളിൽ വൻ കാട്ടുതീ

പാളങ്ങളിലെ വളവ് വന്ദേഭാരതിനെ ബാധിക്കുന്നു; കേരളത്തിൽ വേഗം കൂട്ടാൻ കഴിയില്ലെന്ന് വിദഗ്ധർ