Kerala

കോഴിക്കോട്ടെ ആശുപത്രികളിൽ നാളെ ഡോക്‌ടർമാരുടെ സമരം പ്രഖ്യാപിച്ച് ഐ.എം.എ

അതേസമയം, കുറ്റക്കാർക്കെതിരെ കർശന നടപടിയെടുക്കുമെന്ന് ആരോഗ്യമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.

MV Desk

കോഴിക്കോട്: ചികിത്സ വൈകിയെന്ന് ആരോപിച്ച് ഡോക്‌ടറെ മർദ്ദിച്ച സംഭവത്തിൽ കോഴിക്കോട്ടെ (kozhikode) ആശുപത്രികളിൽ നാളെ ഡോക്‌ടർമാരുടെ സമരം. രാവിടെ 6 മുതൽ വൈകീട്ട് 6 വരെയാണ് സമരം (strike) പ്രഖ്യാപിച്ചിരിക്കുന്നത്.

അത്യാഹിത വിഭാഗം സാധാരണ രീതിയിൽ പ്രവർത്തിക്കുമെന്നും ഐ.എം.എ (IMA) അറിയിച്ചു. സംഭവത്തിൽ ഇന്നലെ 6 പേർക്കെതിരെ കേസെടുത്തെങ്കിലും അക്രമികളെ അറസ്റ്റ് ചെയ്യണമെന്നാണ് ഐ.എം.എയുടെ ആവശ്യം. ഫാത്തിമ ആശുപത്രിയിലെ ഹൃദ്രോഗവ വിദഗ്ധനായ പി. കെ അശോകനാണ് ഇന്നലെ മർദ്ദനമേറ്റത്. സിടി സ്കാന്‍ റിപ്പോർട്ട് ലഭിക്കാന്‍ വൈകി എന്നാരോപിച്ചായിരുന്നു മർദ്ദനം.

ആശുപത്രി കൗണ്ടറിന്‍റെ ചില്ലും ചെടി ചട്ടികളും രോഗിയുടെ കൂട്ടിരിപ്പുകാർ തകർത്തു. സംഭവത്തിൽ ബന്ധുക്കളെ അടക്കം 6 പേർക്കെതിരെ പൊലീസ് കേസെടുത്തു. അതേസമയം, ആരോഗ്യ പ്രവർത്തകർക്കെതിരെയുള്ള ആക്രമണങ്ങൾ ഒരുതരത്തിലും അംഗീകരിക്കാന്‍ കഴിയുന്നതല്ലെന്നും കുറ്റക്കാർക്കെതിരെ കർശന നടപടിയെടുക്കുമെന്നും ആരോഗ്യമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.

മസാല ബോണ്ടിൽ ഇഡിക്ക് തിരിച്ചടി; മുഖ്യമന്ത്രിക്ക് നൽകിയ നോട്ടീസ് ഹൈക്കോടതി സ്റ്റേ ചെയ്തു

"ഇന്ത‍്യ- ദക്ഷിണാഫ്രിക്ക ടി20 മത്സരം തിരുവനന്തപുരത്ത് നടത്താമായിരുന്നു": ശശി തരൂർ

എൽഡിഎഫ് മതനിരപേക്ഷ നിലപാടുമായി മുന്നോട്ട് പോകും; ആരോപണം അടിസ്ഥാനരഹിതമെന്ന് ടി.പി. രാമകൃഷ്ണൻ

ലീഗ് മലപ്പുറം പാർട്ടി; എസ്എൻഡിപിയെ തകർക്കാനാണ് ലീഗിന്‍റെ നീക്കമെന്ന് വെള്ളാപ്പള്ളി നടേശൻ

നടുവേദനയുണ്ട്, ജയിലിൽ പ്രത്യേക ബ്രാൻഡിലുള്ള മെത്ത വേണം; കോടതിയിൽ ആവശ്യവുമായി ലൂത്ര സഹോദരന്മാർ