ജനനത്തീയതി തിരുത്തി; ഗൂഢാലോചന ആരോപിച്ച് കുംഭമേള പെൺകുട്ടി ഹൈക്കോടതിയിൽ

 

file photo

Kerala

ജനനത്തീയതി തിരുത്തി; ഗൂഢാലോചന ആരോപിച്ച് കുംഭമേള പെൺകുട്ടി ഹൈക്കോടതിയിൽ

കേരളത്തിലെ ക്ഷേത്രത്തിൽ വിവാഹിതയായതിനു പിന്നാലെ ജനനത്തീയതി 2009 ജനുവരി ഒന്നാക്കി തിരുത്തിയെന്നാണ് പരാതി

Namitha Mohanan

ഇൻഡോർ: മിശ്ര വിവാഹം കഴിച്ചതിനെത്തുടർന്നു തന്‍റെ ജനന രേഖകൾ നശിപ്പിക്കാൻ ആസൂത്രിക ഗൂഢാലോചന നടന്നുവെന്ന് ആരോപിച്ച് കുംഭമേള വൈറൽ പെൺകുട്ടി മധ്യപ്രദേശ് ഹൈക്കോടതിയെ സമീപിച്ചു. തന്‍റെ വിവാഹത്തിനു വർഗീയ നിറം നൽകാനും ജനന സർട്ടിഫിക്കെറ്റുകൾ വ്യാജമായി ചമയ്ക്കാനും നടന്ന ശ്രമങ്ങളെക്കുറിച്ച് സ്വതന്ത്ര അന്വേഷണം വേണമെന്ന് അവർ ആവശ്യപ്പെട്ടു.

താൻ ജനിച്ചത് 2008 ജനുവരി ഒന്നിനാണെന്നും മഹേശ്വർ നഗർ പഞ്ചായത്ത് നൽകിയ രേഖയിലും ആധാർ, പാൻ തുടങ്ങിയ രേഖകളിലും ഇതാണ് ജനനത്തീയതിയെന്നും പെൺകുട്ടി ഹർജിയിൽ പറയുന്നു. എന്നാൽ, കേരളത്തിലെ ക്ഷേത്രത്തിൽ വിവാഹിതയായതിനു പിന്നാലെ ജനനത്തീയതി 2009 ജനുവരി ഒന്നാക്കി തിരുത്തി.

തന്‍റെ കുടുംബാംഗങ്ങൾ മിശ്ര വിവാഹത്തിന് എതിരായിരുന്നെന്നും അവർ തന്നെ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയായി ചിത്രീകരിക്കുകയാണെന്നും ഹർജിയിൽ പറയുന്നു. മിശ്ര വിവാഹം ലവ് ജിഹാദാണെന്ന ആരോപണമുയർത്തുകയാണെന്നും ഹർജിയിലുണ്ട്.

സംസ്ഥാനത്ത് മഴ ശക്തമാവുന്നു; അടുത്ത 3 മണിക്കൂറിൽ നാലു ജില്ലകളിൽ മുന്നറിയിപ്പ്

പ്രമുഖ മാധ്യമപ്രവർത്തകൻ കെ.ജി. പരമേശ്വരൻ നായർ അന്തരിച്ചു

തിരുവനന്തപുരത്ത് വൻ ചന്ദന വേട്ട; മൂന്ന് പേർ അറസ്റ്റിൽ

വെള്ളാപ്പള്ളി നടേശനെതിരേ യു. പ്രതിഭ; നിയമ നിയമനടപടിക്ക് ജില്ലാ കമ്മറ്റിയിൽ പാർട്ടിയുടെ അനുമതി തേടി

നരേന്ദ്ര മോദിയും അമിത് ഷായും ചതിയന്മാർ; വിമർശനവുമായി രാഹുൽ ഗാന്ധി