മലപ്പുറത്ത് യുവതി ജീവനൊടുക്കിയ സംഭവം: കൂടുതൽ വെളിപ്പെടുത്തലുമായി സുഹൃത്ത് 
Kerala

മലപ്പുറത്ത് യുവതി ജീവനൊടുക്കിയ സംഭവം: കൂടുതൽ വെളിപ്പെടുത്തലുമായി സുഹൃത്ത്

വിഷ്ണുജയെ പ്രഭിന് സംശയമായിരുന്നുവെന്ന് സുഹൃത്ത് പറഞ്ഞു.

Megha Ramesh Chandran

മലപ്പുറം: മലപ്പുറം എളങ്കൂരിൽ യുവതി ജീവനൊടുക്കിയ സംഭവത്തിൽ കൂടുതൽ വെളിപ്പെടുത്തലുമായി സുഹൃത്ത്. വിഷ്ണുജയെ ഭർത്താവ് പ്രഭിൻ നിരന്തരം മർദിച്ചിരുന്നതായി സുഹൃത്ത് വ്യക്തമാക്കി. വിഷ്ണുജയെ പ്രഭിന് സംശയമായിരുന്നു. ഫോണിൽ സംസാരിക്കുന്നതിനു പോലും നിയന്ത്രണങ്ങളുണ്ടായിരുന്നുവെന്നും സുഹൃത്ത് പറഞ്ഞു.

ഉപദ്രവം സഹിക്കാൻ ആവാത്തപ്പോൾ വിഷ്ണുജ തന്നെ വിളിക്കാറുണ്ടായിരുന്നുവെന്നു അപ്പോഴൊക്ക വീട്ടിലേക്ക് തിരിച്ചുവരുവാൻ പറയുകയാണ് ചെയ്യുക എന്ന് സുഹൃത്ത് വ്യക്തമാക്കി. എന്നാൽ, ഒരു ജോലി ലഭിച്ചാൽ എല്ലാം ശരിയാകുമെന്നാണ് വിഷ്ണുജ കരുതിയിരുന്നത്.

വിഷ്ണുജയുടെ വാട്ട്സ് ആപ്പ് പ്രഭിൻ കണക്റ്റ് ചെയ്തതിനാൽ സുഹൃത്തുക്കളുമായി ഒന്നും സംസാരിക്കാൻ സാധിക്കില്ലായിരുന്നു. ടെല​ഗ്രാമിലാണ് സംസാരിച്ചിരുന്നത്.

തന്നെ കുറിച്ച് എന്തെങ്കിലും സംസാരിക്കാറുണ്ടോ എന്നറിയാൻ പ്രഭിന് വിഷ്ണുജയുടെ നമ്പറിൽ നിന്ന് സുഹൃത്തുകൾക്ക് മെസേജ് അയക്കാറുണ്ടായിരുന്നു എന്നും സുഹൃത്ത് വെളിപ്പെടുത്തുന്നു. ഫോൺ വിളിച്ച് സ്പീക്കറിലിട്ട് സുഹൃത്തുക്കളോട് സംസാരിക്കാൻ പറയാറുണ്ടായിരുന്നു പ്രഭിൻ. എന്നാൽ നേരത്തെ ഈ കാര്യം വിഷ്ണുജ സുഹൃത്തുകളെ വിളിച്ച് പറയാറാണ് ചെയ്യാറെന്ന് സുഹൃത്ത് വ്യക്തമാക്കി.

പിഎസ്‌സി നിയമന തട്ടിപ്പ്: ഐജി അജിത ബീഗത്തിന്‍റെ നേതൃത്വത്തിലുള്ള സംഘം അന്വേഷിക്കും, ഉത്തരവിറക്കി ഡിജിപി

''ദിവ‍്യ എസ്. അയ്യരുടെ സ്ഥലംമാറ്റം വിവാദമാക്കേണ്ടതില്ല''; സ്വാഭാവിക നടപടിയെന്ന് കെ.കെ. ശൈലജ

'ക്രൂഡ് ഓയിൽ വില കുറഞ്ഞിട്ടും പെട്രോളിന് 102 രൂപ'; 82 രൂപയാക്കി കുറയ്ക്കണമെന്ന് കെജ്‌രിവാൾ

സ്ത്രീത്വത്തെ അപമാനിച്ചു: നടൻ വിനായകനെതിരേ കേസ്

വിഴിഞ്ഞം ഓഹരി കൈമാറ്റം: 'തെരഞ്ഞെടുപ്പിന് മുൻപ് മുഖ‍്യമന്ത്രി സെബിയുമായി ചർച്ച നടത്തി'; ആരോപണവുമായി കെ.എൻ. ബാലഗോപാൽ