കേരള ഹൈക്കോടതി
file
കൊച്ചി: കിഴക്കമ്പലം മലയിടംതുരുത്ത് പാരിയത്തുകാവ് ഉന്നതി കോളനിയിലെ കുടിയൊഴിപ്പിക്കൽ നടപടികളിൽ താത്കാലിക ആശ്വാസം. ജൂൺ 16വരെ കുടിയൊഴിപ്പിക്കൽ നടപടികളിലേക്ക് കടക്കരുതെന്ന് ഹൈക്കോടതി നിർദേശിച്ചു. പ്രശ്നപരിഹാരത്തിന് സാവകാശം വേണമെന്ന സംസ്ഥാന സർക്കാരിന്‍റെ ആവശ‍്യം പരിഗണിച്ചാണ് കോടതിയുടെ നടപടി.
നേരത്തെ ജൂൺ 9നുള്ളിൽ ദളിത് കുടുംബങ്ങളെ കുടിയൊഴിപ്പിച്ച് റിപ്പോർട്ട് സമർപ്പിക്കണമെന്നായിരുന്നു അഭിഭാഷക കമ്മിഷന് പെരുമ്പാവൂർ മുൻസിഫ് കോടതി നിർദേശം നൽകിയിരുന്നത്. ഇതിനെതിരേ സർക്കാർ നൽകിയ ഹർജിയിലാണ് നടപടി. ഒത്തുതീർപ്പിന്‍റെ ഭാഗമായി ജൂൺ അഞ്ചിന് എറണാകുളത്ത് വച്ച് മന്ത്രിയുടെ നേതൃത്വത്തിൽ ചർച്ച നടത്തും.