രൂപേഷ്

 
Kerala

നീണ്ട 11 വർഷങ്ങൾക്ക് ശേഷം മാവോയിസ്റ്റ് രൂപേഷ് ജയിൽ മോചിതനായി

43 യുഎപിഎ കേസുകളാണ് രൂപേഷിനെതിരേ ഉണ്ടായിരുന്നത്

Aswin AM

തൃശൂർ: നീണ്ട 11 വർഷങ്ങൾക്ക് ശേഷം മാവോയിസ്റ്റ് രൂപേഷ് ജയിൽ മോചിതനായി. 43 യുഎപിഎ കേസുകളുണ്ടായിരുന്ന രൂപേഷിനെ കോയമ്പത്തൂരിൽ നിന്നും 2015ലാണ് അറസ്റ്റ് ചെയ്യുന്നത്. ഇതിൽ 15 കേസുകളിലെ നടപടിക്രമങ്ങൾ അവസാനിച്ചു.

രണ്ട് കേസുകളിലായി ജീവപര‍്യന്തം തടവിന് ശിക്ഷിക്കപ്പെട്ടിരുന്നു. കഴിഞ്ഞ ദിവസം മറ്റൊരു കേസിലും ജാമ‍്യം ലഭിച്ചതോടെയാണ് വിയ്യൂർ സെൻട്രൽ‌ ജയിലിൽ നിന്നും രൂപേഷ് പുറത്തിറങ്ങിയത്.

രൂപേഷിനൊപ്പം പിടിയിലായവരെല്ലാം ജയിൽ മോചിതരായിരുന്നുവെങ്കിലും രൂപേഷ് ജയിലിൽ തന്നെ തുടരുകയായിരുന്നു. കുറച്ച് മാസങ്ങൾ‌ക്ക് മുൻപ് രൂപേഷ് എഴുതിയ നോവലിന് ജയിൽ വകുപ്പ് പ്രസിദ്ധീകരണാനുമതി നിഷേധിച്ചത് വലിയ വിവാദങ്ങൾക്ക് തുടക്കമിട്ടിരുന്നു. മനുഷ‍്യാവകാശ പ്രവർത്തകർ അടക്കമുള്ളവർ വിഷയത്തിൽ ഇടപെട്ടിരുന്നു.

മന്ത്രി കുഞ്ഞാലിക്കുട്ടിക്കെതിരേ അശ്ലീല പരാമർശം; യൂട്യൂബർക്കെതിരേ കേസ്

മുൻ ആർബിഐ ഗവർണർ രഘുറാം രാജൻ അടക്കം 3 ഇന്ത്യക്കാരെ സുപ്രധാന സ്ഥാനത്തേക്ക് നിയമിക്കാൻ യുഎസ്

തീവ്രവാദ ഫണ്ടിങ്ങും നുഴഞ്ഞുകയറ്റവും; രാജ്യത്ത് 13 ഇടങ്ങളിൽ ഇഡി റെയ്ഡ്

പൊളിറ്റിക്കൽ ക്രിമിനൽ, കഞ്ചാവ് കടത്തുകാർ എന്നീ പരാമർശങ്ങൾ പിൻവലിച്ച് മാപ്പു പറയണം; സുധാകരന് വക്കീൽ നോട്ടീസയച്ച് സിപിഎം

കൊച്ചി അൽ റീം ഹോട്ടലിലെ ഭക്ഷ്യവിഷബാധ; മൂന്നു പേർക്ക് ഷിഗെല്ല സ്ഥിരീകരിച്ചു, മയോണൈസാണ് പ്രശ്നമെന്ന് ആരോഗ്യവകുപ്പ്