രൂപേഷ്

 
Kerala

നീണ്ട 11 വർഷങ്ങൾക്ക് ശേഷം മാവോയിസ്റ്റ് രൂപേഷ് ജയിൽ മോചിതനായി

43 യുഎപിഎ കേസുകളാണ് രൂപേഷിനെതിരേ ഉണ്ടായിരുന്നത്

Aswin AM

തൃശൂർ: നീണ്ട 11 വർഷങ്ങൾക്ക് ശേഷം മാവോയിസ്റ്റ് രൂപേഷ് ജയിൽ മോചിതനായി. 43 യുഎപിഎ കേസുകളുണ്ടായിരുന്ന രൂപേഷിനെ കോയമ്പത്തൂരിൽ നിന്നും 2015ലാണ് അറസ്റ്റ് ചെയ്യുന്നത്. ഇതിൽ 15 കേസുകളിലെ നടപടിക്രമങ്ങൾ അവസാനിച്ചു.

രണ്ട് കേസുകളിലായി ജീവപര‍്യന്തം തടവിന് ശിക്ഷിക്കപ്പെട്ടിരുന്നു. കഴിഞ്ഞ ദിവസം മറ്റൊരു കേസിലും ജാമ‍്യം ലഭിച്ചതോടെയാണ് വിയ്യൂർ സെൻട്രൽ‌ ജയിലിൽ നിന്നും രൂപേഷ് പുറത്തിറങ്ങിയത്.

രൂപേഷിനൊപ്പം പിടിയിലായവരെല്ലാം ജയിൽ മോചിതരായിരുന്നുവെങ്കിലും രൂപേഷ് ജയിലിൽ തന്നെ തുടരുകയായിരുന്നു. കുറച്ച് മാസങ്ങൾ‌ക്ക് മുൻപ് രൂപേഷ് എഴുതിയ നോവലിന് ജയിൽ വകുപ്പ് പ്രസിദ്ധീകരണാനുമതി നിഷേധിച്ചത് വലിയ വിവാദങ്ങൾക്ക് തുടക്കമിട്ടിരുന്നു. മനുഷ‍്യാവകാശ പ്രവർത്തകർ അടക്കമുള്ളവർ വിഷയത്തിൽ ഇടപെട്ടിരുന്നു.

മുൻ എയർ മാർഷൽ ജീതേന്ദ്ര മിശ്ര രാമക്ഷേത്ര ട്രസ്റ്റ് സിഇഒ

കുഞ്ഞിന്‍റെ ഡ‍യപ്പറിൽ ഒളിപ്പിച്ച് സ്വർണക്കടത്ത്; കരിപ്പൂരിൽ ഒരു കോടിയുടെ സ്വർണം പിടിച്ചു

പ്രളയം: സംഭാവന വേണ്ട, ഇന്ത്യയും ചൈനയും യുഎസും നഷ്ടപരിഹാരം നൽകണമെന്ന് നേപ്പാൾ

ഉപയോക്താക്കളുടെ ശ്രദ്ധയ്ക്ക്!! വെള്ളിയാഴ്ച ഒരു മണിക്കൂറോളം യുപിഐ സേവനങ്ങൾ തടസപ്പെടുമെന്ന് എസ്ബിഐ

സംസ്ഥാനത്തെ മാനസികാരോഗ്യ കേന്ദ്രങ്ങളുടെ പേര് മാറ്റുന്നു; പുതിയ പേര് പ്രഖ്യാപിച്ച് സർക്കാർ