ഷഹല തസ്നി

 
Kerala

'കൂടുതൽ ഡയലോഗ് അടിക്കാതെ ഇറങ്ങി പോ'; പാമ്പ് കടിയേറ്റ യുവതിക്ക് ചികിത്സ നിഷേധിച്ചതായി പരാതി

എടപ്പാൾ പാടത്തങ്ങാടി സ്വദേശി ഷഹല തസ്നിക്കാണ് ചികിത്സ നിഷേധിച്ചത്.

Aswin AM

മലപ്പുറം: പൊന്നാനി സർക്കാർ ആശുപത്രിയിൽ യുവതിക്ക് ചികിത്സ നിഷേധിച്ചതായി പരാതി. പാമ്പ് കടിയേറ്റതിനെത്തുടർന്ന് രക്തം ഛർദിച്ച എടപ്പാൾ പാടത്തങ്ങാടി സ്വദേശി ഷഹല തസ്നിക്കാണ് ചികിത്സ നിഷേധിച്ചത്.

പൊലീസിന്‍റെ ഇടപെടലിനെത്തുടർന്നാണ് ആശുപത്രി അധികൃതർ ഇൻജെക്ഷനും പെയിൻകില്ലറും നൽകിയതെന്നാണ് ഷഹല പറയുന്നത്. ഇറങ്ങി പോകാനും നോക്കാൻ പറ്റില്ലെന്ന് ഡോക്റ്റർ പറ‍ഞ്ഞെന്നുമാണ് ഷഹല ആരോപിക്കുന്നത്.

എന്നാൽ ഫിസിഷ‍്യൻ‌ ഇല്ലാത്തതു കൊണ്ടാണ് ചികിത്സ നൽകാത്തതെന്നായിരുന്നു ആശുപത്രി അധികൃതരുടെ വാദം. പാമ്പ് കടിയേറ്റ് വന്നതാണെന്ന് പറഞ്ഞിട്ടും ചികിത്സ നൽകാൻ ഡോക്റ്റർ തയാറായില്ലെന്നും നല്ല വേദനയുണ്ടെന്ന് പറഞ്ഞപ്പോൾ കൂടുതൽ ഡയലോഗ് അടിക്കാതെ ഇറങ്ങി പോകാൻ പറഞ്ഞെന്നും ഷഹല പറഞ്ഞു. ആശുപത്രി അധികൃതരിൽ നിന്നും ദുരനുഭവം നേരിട്ടതോടെയുവതി പൊന്നാനി താലൂക്ക് ആശുപത്രിയിൽ പരാതി നൽകുകയായിരുന്നു.

ശരീരത്തിൽ 51 മുറിവുകൾ, ജനനേന്ദ്രിയത്തിലടക്കം ആഴത്തിൽ പരുക്ക്; ഒന്നരവയസുകാരൻ നേരിട്ടത് കൊടും ക്രൂരത!

ഇനി അതാത് മാസത്തെ റേഷൻ മാത്രം, ഒന്നിച്ച് നൽകുന്ന പരിപാടി നിർത്തി സർക്കാർ; നീലക്കാർഡിനുള്ള അധിക അരിവിഹിതവും ഇനി കിട്ടില്ല

കേരളത്തിൽ മഴ തുടരും; 6 ജില്ലകളിൽ യെലോ അലർട്ട്

കോക്രോച്ച് ജനതാ പാർട്ടി കേരളത്തിലേക്ക്; പ്രവർത്തകരുടെ ആദ്യ ഒത്തുചേരൽ കൊച്ചിയിൽ

ജനിച്ചതിനു പിന്നാലെ വലിച്ചെറിഞ്ഞു, മുലപ്പാൽ പോലും കൊടുക്കുന്നില്ല; 19 കാരി പ്രസവിച്ച കുഞ്ഞിനെ സിഡബ്ല്യുസി ഏറ്റെടുക്കും