മിഹിർ അഹമ്മദ്

 

file image

Kerala

മിഹിറിന്‍റെ ആത്മഹത്യ; സ്കൂളിൽ റാഗിങ് നടന്നതിനു തെളിവില്ലെന്ന് പൊലീസ്

റാഗ് ചെയ്തതിനു തെളിവുകളില്ലെന്നും കുടുംബപ്രശ്നങ്ങളാവാം ആത്മഹത്യക്കു കാരണമെന്നുമാണ് റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നത്

Namitha Mohanan

കൊച്ചി: തിരുവാണിയൂർ ഗ്ലോബൽ സ്കൂളിലെ 9ാം ക്ലാസ് വിദ്യാർഥി മിഹിറിന്‍റെ ആത്മഹത്യക്കു പിന്നിൽ റാഗിങ്ങല്ലെന്ന് പൊലീസ് റിപ്പോർട്ട്. റാഗ് ചെയ്തതിനു തെളിവുകളില്ലെന്നും, കുടുംബപ്രശ്നങ്ങളാവാം ആത്മഹത്യക്കു കാരണമെന്നുമാണ് റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നത്.

പുത്തൻ കുരിശ് പൊലീസാണ് ആലുവ റൂറൽ എസ്പിക്ക് റിപ്പോർട്ട് സമർപ്പിച്ചിരിക്കുന്നത്. തൃപ്പൂണിത്തുറയിലെ സ്വന്തം താമസസ്ഥലത്തെ ഫ്ലാറ്റിന്‍റെ 26-ാം നിലയിൽ നിന്നും ജനുവരി 15 നാണ് മിഹിർ ചാടി മരിക്കുന്നത്.

ഇതിനു പിന്നാലെ, സ്കൂളിൽ നേരിട്ട ക്രൂര റാഗിങ്ങാണ് മകന്‍റെ ആത്മഹത്യയ്ക്ക് പിന്നിലെന്നാരോപിച്ച് മാതാപിതാക്കൾ രംഗത്തെത്തിയിരുന്നു. ഇതു സംബന്ധിച്ച തെളിവുകൾ നിരത്തി മാതാപിതാക്കൾ പൊലീസിൽ പരാതിയും നൽകി.

മിഹിറിനെ സ്കൂളിലെ സീനിയർ വിദ‍്യാർഥികൾ മാനസികമായും ശാരീരികമായും പീഡിപ്പിച്ചെന്നാണ് ബന്ധുക്കളുടെ ആരോപണം.

വാഷ് റൂമിൽ കൊണ്ടുപോയി ക്ലോസറ്റ് നക്കിച്ചു, മുഖം പൂഴ്ത്തി വച്ച് ഫ്ളഷ് അമർത്തി തുടങ്ങിയ ആരോപണങ്ങളാണ് ഉന്നയിച്ചിട്ടുള്ളത്. ഇതിനെത്തുടർന്നുണ്ടായ മാനസിക-ശാരീരിക പീഡനം സഹിക്കാൻ വയ്യാതെയാണ് മിഹിർ ജീവനൊടുക്കിയതെന്നും മാതാപിതാക്കൾ പറയുന്നു.

പാസ്റ്റർമാരുടെ പ്രവേശന വിലക്ക് ഭരണഘടനാ വിരുദ്ധമല്ല

വനിതാ ലോകകപ്പ് ഫൈനൽ: ഇന്ത്യക്കെതിരേ ദക്ഷിണാഫ്രിക്കയ്ക്ക് 299 റൺസ് വിജയലക്ഷ്യം

കുറഞ്ഞ വിലയ്ക്ക് ക്യാൻസർ മരുന്നുകൾ: 58 കൗണ്ടറുകൾ കൂടി

പിഎം ശ്രീയിൽ ചർച്ചയില്ലാതെ ഒപ്പുവച്ചതിൽ വീഴ്ച പറ്റിയെന്ന് എം.വി. ഗോവിന്ദൻ

മാറിയത് സിപിഎമ്മുകാരുടെ ദാരിദ്ര്യമെന്ന് ചെന്നിത്തല, പിആർ സ്റ്റണ്ടെന്ന് കെസി; റിപ്പോർട്ടുമായി രാജേഷ്