ധനമന്ത്രി കെ.എൻ. ബാലഗോപാൽ

 
Kerala

"600 രൂപ പെൻഷൻ കൊടുക്കാൻ കഴിവില്ലാത്തവരാണ് 3,000 രൂപ കൊടുക്കാൻ പോവുന്നത്"; കോൺഗ്രസിനെ പരിഹസിച്ച് ധനമന്ത്രി

"ഖജനാവിൽ പൂച്ചപെറ്റു കിടക്കുന്നുവെന്ന് പറയുന്നവരാണ് വിഡി സതീശനും കൂട്ടരും. ഇനി കേരളത്തിന്‍റെ ധനസ്ഥിതി മോശമെന്ന് പറയരുത്"

Namitha Mohanan

തിരുവനന്തപുരം: പെന്‍ഷൻ 3000 രൂപയാക്കുമെന്ന കോൺഗ്രസ് പ്രഖ്യാപനത്തെ വിമർശിച്ച് ധനമന്ത്രി കെ.എൻ. ബാലഗോപാൽ. നടപ്പാക്കാത്ത പ്രഖ്യാപനമാണ് കോൺഗ്രസിന്‍റേതെന്നും 600 രൂപ കൊടുക്കാൻ കഴിവില്ലാത്തവരാണ് 3000 രൂപ കൊടുക്കാൻ പോവുന്നതെന്നും ധനമന്ത്രി പരിഹസിച്ചു.

"സംസ്ഥാത്തെ ധനസ്ഥിതി മോശമാണെന്ന് ഇനി പറഞ്ഞേക്കരുത്. കെഎസ്ആര്‍ടിസിയിലെ സൗജന്യയാത്ര വലിയ പ്രഖ്യാപനമല്ല. ഖജനാവിൽ പൂച്ചപെറ്റു കിടക്കുന്നുവെന്ന് പറയുന്നവരാണ് വിഡി സതീശനും കൂട്ടരും.

ഇനി കേരളത്തിന്‍റെ ധനസ്ഥിതി മോശമെന്ന് പറയരുത്. 600 രൂപയുടെ പെൻഷൻ 18 മാസം യുഡിഎഫ് ഭരണകാലത്ത് കുടിശികയായിരുന്നു. യു ഡി എഫ് പ്രഖ്യാപനം നടപ്പാകുന്നതല്ലെന്ന് ജനങ്ങൾക്ക് അറിയാം" മന്ത്രി കെ.എൻ. ബാല​ഗോപാൽ പറഞ്ഞു.

'ഞാൻ ഭക്തനായെന്നു പ്രചരിപ്പിക്കുന്നവരോട് സഹതാപം മാത്രം'; കൊടുങ്ങല്ലൂർ സന്ദർശനത്തിൽ നിലപാട് വ്യക്തമാക്കി പി. ജയരാജൻ

സർക്കാരുമില്ല, വിദ്യാഭ്യാസ മന്ത്രിയുമില്ല; എസ്എസ്എൽസി ഫലപ്രഖ്യാപനം വൈകും?

ചോദ്യ പേപ്പർ ചോർച്ച; നീറ്റ് പരീക്ഷ റദ്ദാക്കി

രണ്ടാമൂഴം; അസം മുഖ്യമന്ത്രിയായി ഹിമന്ത ബിശ്വ ശർമ സത്യപ്രതിജ്ഞ ചെയ്തു

മാട്രിമോണിയൽ സൈറ്റ് വഴി പരിചയപ്പെട്ട യുവതിയെ വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചു; വടകര സ്വദേശിക്കെതിരേ കേസ്