എം.ആർ.അജിത് കുമാർ,എം. ലിജു

 
Kerala

എം.ആർ. അജിത്കുമാറിനെ ബെവ്കോ സിഎംഡി സ്ഥാനത്തു നിന്ന് മാറ്റണം: മുഖ്യമന്ത്രിയോട് എക്സൈസ് മന്ത്രി എം. ലിജു

സുതാര്യത ഉറപ്പാക്കാൻ മറ്റൊരു ഉദ്യോഗസ്ഥനെ നിയമിക്കണം എന്നാണ് ആവശ്യം

Manju Soman

തിരുവനന്തപുരം: എം.ആർ. അജിത്കുമാറിനെ ബെവ്കോ സിഎംഡി സ്ഥാനത്തു നിന്ന് മാറ്റണം എന്ന ആവശ്യവുമായി എക്സൈസ് മന്ത്രി എം. ലിജു. സുതാര്യത ഉറപ്പാക്കാൻ മറ്റൊരു ഉദ്യോഗസ്ഥനെ നിയമിക്കണം എന്നാണ് ആവശ്യം. മുഖ്യമന്ത്രി വി.ഡി. സതീശനോടാണ് ഉദ്യോഗസ്ഥനെ മാറ്റാൻ ലിജു ആവശ്യപ്പെട്ടത്.

സംസ്ഥാനത്തെ ഐഎഎസ്, ഐപിഎസ് ഉദ്യോഗസ്ഥരിൽ വൈകാതെ അഴിച്ചുപണി വരു. ആ സമയത്ത് അജിത്കുമാറിനെ മാറ്റി മറ്റൊരു ഉദ്യോഗസ്ഥനെ നിയമിക്കണം എന്നാണ് ആവശ്യപ്പെട്ടത്. ഇതിന് മുഖ്യമന്ത്രി പച്ചക്കൊചി കാട്ടിയതായാണ് വിവരം. ആലപ്പുഴയിൽ നടന്ന രക്ഷാപ്രവർത്തനത്തിന്‍റെ പേരിൽ നിലവിൽ സംശയത്തിന്‍റെ നിഴലിലാണ് എം.ആർ. അജിത് കുമാർ. ആലപ്പുഴയിൽ നിന്നുള്ള ജനപ്രതിനിധിയാണ് ലിജു.

എക്സൈസ് കമ്മീണർ സ്ഥാനത്തേക്ക് ഒരു ഐഎസ് ഉദ്യോഗസ്ഥനെ തന്നെ നിയമിക്കണം എന്ന സെൻട്രൽ അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിന്‍റെ ഉത്തരവ് ലഭിച്ചതോടെയാണ് അജിത് കുമാറിന് തൽസ്ഥാനം നഷ്ടമായത്. തുടർന്ന് ബെവ്കോ എംഡിയായിരുന്നു ഐജി അർഷിത അത്തല്ലൂരിയെ ആ സ്ഥാനത്തു നിന്ന് മാറ്റി അജിത് കുമാറിനെ ബെവ്കോയുടെ സിഎംഡി ആയി നിയമിക്കുകയായിരുന്നു.

ഉപതെരഞ്ഞെടുപ്പ് ഒക്റ്റോബർ 6ന്; തമിഴ്നാടും പശ്ചിമ ബംഗാളും പുതുച്ചേരിയും വിധിയെഴുതും

"ദുർഗാപൂജയിൽ ഭക്തർ കഴിക്കുന്ന പ്രസാദം ഇറച്ചിയാണ്"; മാംസാഹാരം ശാക്തേയ ഹിന്ദുത്വ ത്തിന്‍റെ ഭാഗമെന്ന് സഞ്ജീവ് സന്യാൽ

കെട്ടിടം പൊളിക്കുന്നതിനിടെ സ്ലാബ് ഇടിഞ്ഞുവീണു; കോതമംഗലം സ്വദേശികൾക്ക് ദാരുണാന്ത്യം

ചാലക്കുടിയിൽ നഴ്സ് പൊള്ളലേറ്റ് മരിച്ച നിലയിൽ

കസ്തൂരി രംഗൻ റിപ്പോർട്ട് ഇതേ രൂപത്തിൽ ഒരു കാരണവശാലും അനുവദിക്കില്ലെന്ന് കർണാടക മന്ത്രി