Veena George file
Kerala

52 പേർ ചികിത്സ തേടി, ആറു പേരുടെ നില ഗുരുതരം; പരുക്കേറ്റവരെ സന്ദർശിച്ച് ആരോഗ്യ മന്ത്രി

തൃശൂർ , കോട്ടയം മെഡിക്കൽ കോളെജുകളിൽനിന്നുൾപ്പെടെയുള്ള സർജൻമാർ എത്തിയിട്ടുണ്ട്

MV Desk

കളമശേരി: കളമശേരി കൺവൻഷൻ സെന്‍ററിൽ ഉണ്ടായ സ്ഫോടനത്തിൽ പരുക്കേറ്റവരെ സന്ദർശിച്ച് ആരോഗ്യ മന്ത്രി വീണാ ജോർജ്. പരുക്കേറ്റവരെ എല്ലാവിധ ചികിത്സാ സൗകര്യങ്ങലും ഒരുക്കിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. വിവിധ ആശുപത്രികളിലായി 52 പേർ ചികിത്സ തേടി. 18 പേർ തീവ്ര പരിചരണ വിഭാഗത്തിലാണ്. ആറു പേരുടെ നില ഗുരുതരമാണ്. 12 വയസുള്ള കുട്ടിയുടെ നിലയും ഗുരുതരമായി തുടരുകയാണ്.

തൃശൂർ , കോട്ടയം മെഡിക്കൽ കോളെജുകളിൽനിന്നുൾപ്പെടെയുള്ള സർജൻമാർ എത്തിയിട്ടുണ്ട്. വിദഗ്ധ ചികിത്സ ഉറപ്പാക്കുന്ന തിനു മെഡിക്കൽ ബോർഡ് രൂപീകരിച്ചു.

കളമശേരി മെഡിക്കൽ കോളെജ്, ആസ്റ്റർ മെഡിസിറ്റി, സൺറൈസ് ആശുപത്രി, രാജഗിരി ആശുപത്രി എന്നിവിടങ്ങളിലാണ് പരുക്കേറ്റവർ ചികിത്സയിലുള്ളത്. സ്ഫോടനത്തിൽ കുഞ്ഞുങ്ങൾക്കുൾപ്പെടെ വലിയ ഭയമുണ്ടായി. ഇവിടെനിന്നു വീട്ടിൽ പോയാലും ആഘാതത്തിൽനിന്നു മുക്തി നേടുന്നതിനായ സഹായം ആവശ്യമായി വരുമെന്നും ഇത് ഉറപ്പുവരുത്തുമെന്നും മന്ത്രി വ്യക്തമാക്കി. ആരോഗ്യ വകുപ്പ് പ്രത്യേകം ഹെൽപ്‌ലൈൻ ആരംഭിച്ചിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.

"അടൂർ പ്രകാശ് ഉയർത്തിയ ഉണ്ണികൃഷ്ണൻ പോറ്റിക്കൊപ്പം നിൽക്കുന്ന മുഖ‍്യമന്ത്രിയുടെ ചിത്രം എഐ": എം.വി. ഗോവിന്ദൻ

"ലക്ഷ്യം ട്വന്‍റി-20 ലോകകപ്പ്": ഇന്ത്യൻ വനിതാ ടീം മുഖ്യ പരിശീലകൻ അമോൽ മജൂംദാർ

ജനുവരിയിൽ പ്രധാനമന്ത്രി തിരുവനന്തപുരത്തെത്തും

സാന്താ ക്ലോസിനെ സമൂഹമാധ‍്യമങ്ങളിലൂടെ അവഹേളിച്ചു; ആംആദ്മി പാർട്ടി നേതാക്കൾക്കെതിരേ കേസ്

''സാധാരണക്കാരുടെ വിജയം''; തെരഞ്ഞെടുപ്പുകളെ ഗൗരവകരമായി കാണുന്നുവെന്ന് വി.വി. രാജേഷ്