ഏറ്റുമാനൂരിൽ അമ്മയും മക്കളും ആത്മഹത്യ ചെയ്ത സംഭവം: ഭർത്താവ് നോബിയുടെ ജാമ്യാപേക്ഷ തളളി

 
Kerala

ഏറ്റുമാനൂരിൽ അമ്മയും മക്കളും ആത്മഹത്യ ചെയ്ത സംഭവം: ഭർത്താവ് നോബിയുടെ ജാമ്യാപേക്ഷ തളളി

ഫെബ്രുവരി 28 നാണ് ഷൈനിയും മക്കളും ട്രെയിനിന് മുൻപിൽ ചാടി ആത്മഹത്യ ചെയ്തത്.

Megha Ramesh Chandran

കോട്ടയം: ഏറ്റുമാനൂരിൽ അമ്മയും മക്കളും ട്രെയിനിന് മുൻപിൽ ചാടി ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർത്താവ് നോബിയുടെ ജാമ്യാപേക്ഷ തളളി ഏറ്റുമാനൂർ കോടതി. നോബിയ്ക്ക് ജാമ്യം നൽകരുതെന്നും തെളിവ് നശിപ്പിക്കാനുളള സാധ്യത ഉണ്ടെന്ന് പൊലീസ് കോടതിയിൽ വ്യക്തമാക്കിയിരുന്നു.

പ്രതിയിൽ നിന്നും കൂടുതൽ തെളിവുകൾ ലഭിക്കാൻ ഉളളതിനാൽ കസ്റ്റഡി അപേക്ഷയും പൊലീസ് കോടതിയിൽ സമർപ്പിച്ചിരുന്നു. പ്രതിയെ രണ്ട് ദിവസം പൊലീസ് കസ്റ്റഡിയിൽ വിടുകയും ചെയ്തിട്ടുണ്ട്.

ഫെബ്രുവരി 28 നാണ് ഷൈനിയും മക്കളും ട്രെയിനിന് മുൻപിൽ ചാടി ആത്മഹത്യ ചെയ്തത്. മരിക്കുന്നതിന് മുൻപ് നോബി ഷൈനിയെ വിളിച്ചിരുന്നതായി തെളിഞ്ഞിട്ടുണ്ട്.

നോബിയുടെയും കുടുംബത്തിന്‍റെയും പീഡനം ഷൈനി നേരിട്ടിരുന്നതായി തെളിവുണ്ട്. വിവാഹ ബന്ധം നിയമപരമായി വേർപ്പെടുത്തുന്നതിനിടെയാണ് ഷൈനിയും മക്കളും മരിച്ചത്.

മെസിയെക്കുറിച്ച് ചോദ്യം, ദേഷ്യപ്പെട്ട് മൈക്ക് തട്ടിത്തെറിപ്പിച്ച് കായികമന്ത്രി

ഡൽഹി ആസിഡ് ആക്രമണം; ഇരയുടെ പിതാവിനെതിരേ പരാതി നൽകി പ്രതിയുടെ ഭാര്യ

കോൽക്കത്ത- ഗ്വാങ്ഷു ഫ്ലൈറ്റ് പുനരാരംഭിച്ച് ഇൻഡിഗോ

ബവുമ നയിക്കും; ഇന്ത‍്യക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ദക്ഷിണാഫ്രിക്കൻ ടീമിനെ പ്രഖ‍്യാപിച്ചു

ടി20 പരമ്പരയ്ക്ക് മുന്നേ ഓസീസിന് തിരിച്ചടി, ആദം സാംപയില്ല; പകരം 23കാരൻ ടീമിൽ