എം.വി. ഗോവിന്ദൻ 
Kerala

''നിലമ്പൂരിൽ ജമാഅത്തെ ഇസ്‌ലാമിയുമായി ചേർന്ന് യുഡിഎഫ് വർഗീയ പ്രചാരണം നടത്തി'': എം.വി. ഗോവിന്ദൻ

എസ്ഡിപിഐയും ബിജെപിയും ചേർന്ന് യുഡിഎഫിന് വോട്ട് മറിച്ചെന്നും ഗോവിന്ദൻ പറഞ്ഞു

Aswin AM

മലപ്പുറം: നിലമ്പൂരിൽ ജമാഅത്തെ ഇസ്‌ലാമിയുമായി ചേർന്ന് യുഡിഎഫ് വർഗീയ പ്രചാരണം നടത്തിയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. യുഡിഎഫിന് വോട്ട് കുറഞ്ഞുവെന്നും സിപിഎമ്മിന് 40,000 ത്തിന് അടുത്ത് രാഷ്ട്രീയ വോട്ടുകളുള്ള നിലമ്പൂരിൽ 66,000 വോട്ടുകളിലേക്ക് എത്താനായത് നേട്ടമാണെന്നും ഗോവിന്ദൻ പറഞ്ഞു. അതേസമയം എസ്ഡിപിഐയും ബിജെപിയും ചേർന്ന് യുഡിഎഫിന് വോട്ട് മറിച്ചെന്നും അദ്ദേഹം ആരോപിച്ചു.

കഴിഞ്ഞ തവണ യുഡിഎഫിന് ലഭിച്ച വോട്ട് ഇത്തവണ ലഭിക്കാത്തത് ജനപിന്തുണ കുറഞ്ഞുവെന്നതിന്‍റെ തെളിവാണെന്നും ഭരണ വിരുദ്ധ വികാരം എന്ന വാദം യാഥാർഥ‍്യത്തിന് നിരക്കുന്നതല്ലെന്നും അതിന്‍റെ ഫലമായി യുഡിഎഫിന് ഒരു വോട്ട് പോലും ലഭിച്ചിട്ടില്ലെന്നും ഗോവിന്ദൻ കൂട്ടിച്ചേർത്തു.

ഇടതുപക്ഷ സർക്കാരിന്‍റെ കാലത്ത് നിലമ്പൂരിൽ വലിയ വികസനമുണ്ടായെന്നും എന്നാൽ അത് തന്‍റെതെന്ന് വരുത്തി തീർക്കാൻ പി.വി. അൻവർ ശ്രമിച്ചെന്നും അദ്ദേഹം പറഞ്ഞു.

രാജ്യത്ത് ആദ്യമായി ദയാവധത്തിന് അനുമതി; ഹരീഷ് റാണയുടെ വെന്‍റിലേറ്റർ സഹായം പിൻവലിക്കാമെന്ന് സുപ്രീം കോടതി

മുതിർന്ന സിപിഎം നേതാവ് ഇ.എൻ. മോഹൻദാസ് അന്തരിച്ചു

ഹൈക്കോടതി ഉത്തരവ് പാലിച്ച് കൊച്ചി കോർപ്പറേഷൻ; പ്രധാനമന്ത്രി പങ്കെടുക്കുന്ന വികസന പദ്ധതികളുടെ ഫ്ലക്സ് ബോർഡുകൾ നീക്കി

പ്രധാനമന്ത്രി പങ്കെടുക്കുന്ന ഉദ്ഘാടന ചടങ്ങിലേക്ക് ക്ഷണിച്ചില്ല; പരാതിയുമായി കൊടിക്കുന്നിൽ സുരേഷ് എംപി

പി.കെ. ശശിയെ പുറത്താക്കിയത് എന്തിന്? വിശദീകരിക്കാൻ സിപിഎം