കൊച്ചി: യാക്കോബായ സഭയുടെ പുതിയ അധ്യക്ഷനായി ജോസഫ് മാർ ഗ്രിഗോറിയോസ് അധികാരമേറ്റു. മലേക്കുരിശ് ദയറായിൽ പരിശുദ്ധ ഇഗ്നാത്തിയോസ് അപ്രേം ദ്വിതീയൻ പാത്രിയർക്കീസ് ബാവയാണ് ജോസഫ് മാർ ഗ്രിഗോറിയോസ് പുതിയ കാതോലിക്കാ ബാവയാകുമെന്ന് പ്രഖ്യാപിച്ചത്. മലങ്കര മെത്രപ്പൊലീത്തയാണ് മാർ ഗ്രിഗോറിയോസ്. സ്ഥാനാരാരോഹണ ചടങ്ങുകൾ പിന്നീടായിരിക്കും.
ഏറെ വെല്ലുവിളി നിറഞ്ഞ കാലത്താണ് ഈ നിയോഗമെന്നും ബാവ പറഞ്ഞു.
കാതോലിക്ക ബാവ ബസേലിയോസ് തോമസ് പ്രഥമൻ (95) അന്തരിച്ച സാഹചര്യത്തിലാണ് പുതിയ കാതോലിക്കാ ബാവയെ പ്രഖ്യാപിച്ചിരിക്കുന്നത്.