Representative Image 
Kerala

മലപ്പുറത്തും നിപ ജാഗ്രതാ നിർദേശം; മഞ്ചേശ്വരത്ത് ഒരാൾ നിരീക്ഷണത്തിൽ

സംസ്ഥാനത്തെ നിപ സാഹചര്യം വിലയിരുത്താൻ മുഖ്യമന്ത്രി വിളിച്ചു ചേർത്ത അവലോഹന യോഗം തുടങ്ങി

MV Desk

മലപ്പുറം: മലപ്പുറം ജില്ലയിലും നിപ ജാഗ്രതാ നിർദേശം. മഞ്ചേരിയിൽ പനിയും അപസ്മാര ലക്ഷണവും ഉള്ള ഒരാൾ നിരീക്ഷണത്തിലാണ്. ഇയാളുടെ സാമ്പിളുകൾ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. നിലവിൽ രോഗം സ്ഥിരീകരിച്ചവരുടെ സമ്പർക്ക പട്ടികയിൽ ഇല്ലാത്ത ആളാണ് നിരീക്ഷണത്തിൽ തുടരുന്നത്.

അതേ സമയം, സംസ്ഥാനത്തെ നിപ സാഹചര്യം വിലയിരുത്താൻ മുഖ്യമന്ത്രി വിളിച്ചു ചേർത്ത അവലോഹന യോഗം തുടങ്ങി. ഇതുവരെ വിഷയത്തിൽ ആരോഗ്യ വകുപ്പ് സ്വീകരിച്ച നടപടികൾ ആരോഗ്യ മന്ത്രി വീണാ ജോർജ് വിശദീകരിക്കും.

പുനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് മൊബൈൽ ലാബും കോഴിക്കോട് സജ്ജമാക്കും. ഇതുവഴി പരിശോധന ഫലം ലഭിക്കാനുള്ള കാലതാമസം ഒഴിവാക്കാനാവും. ഐസിഎംആറിൽ നിന്നുള്ള പ്രത്യേക സംഘവും കേരളത്തിലെത്തി. ഇവർ നല്‍കുന്ന റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലായിരിക്കും തുടർ നടപടികൾ.

ചോദ‍്യം ചെയ്യലിന് ഹാജരാവണം; സേവ് ബോക്സ് ആപ്പ് തട്ടിപ്പ് കേസിൽ ജയസൂര‍്യയ്ക്ക് ഇഡി നോട്ടീസ്

ഉത്തരാഖണ്ഡിൽ തുരങ്കത്തിനുള്ളിൽ ട്രെയിനുകൾ കൂട്ടിയിടിച്ചു; 60 പേർക്ക് പരുക്ക്

ശബരിമല സ്വർണക്കൊള്ളയുമായി എം.എസ്. മണിക്ക് ബന്ധമുണ്ടെന്നതിന് എസ്ഐടിക്ക് തെളിവ് ലഭിച്ചില്ല

പുതുവർഷത്തെ വരവേൽക്കാൻ ഒരുങ്ങി ലോകം; ബാറുകൾ രാത്രി 12 മണി വരെ പ്രവർത്തിക്കും

കോട്ടയം മണിമലയിൽ കെഎസ്ആർടിസി ബസ് കത്തി നശിച്ചു; തീപിടിച്ചത് മലപ്പുറത്ത് നിന്ന് ഗവിയിലേയ്ക്ക് പോയ ബസ്