സുരേഷ് ഗോപി

 
Kerala

തൃശൂർ പൂരം വെടിക്കെട്ടിന് ഇളവില്ല, എല്ലാം സുരക്ഷയെ കരുതിയെന്ന് സുരേഷ് ഗോപി

ഗുജറാത്തിലെ പടക്ക നിർമാണ ശാലയിലെ വെടിക്കെട്ട് അപകടത്തിന്‍റെ പശ്ചാത്തലത്തിൽ നിയന്ത്രണങ്ങൾക്ക് ഇളവു നൽകുന്നത് ബുദ്ധിമുട്ടാണ്.

തൃശൂർ: തൃശൂർ പൂരം വെടിക്കെട്ടിന് ഇളവു നൽകാൻ കഴിയില്ലെന്നും എല്ലാം ജനങ്ങളുടെ സുരക്ഷയെ കരുതി മാത്രമാണെന്നും കേന്ദ്ര മന്ത്രി സുരേഷ് ഗോപി. പൂരം കാണാൻ കൂടുതൽ പേരെ ഉൾപ്പെടുത്തുന്ന രീതിയിൽ സൗകര്യം ഒരുക്കുന്നതിനായി നിർദേശം നൽകാനിരിക്കുകയായിരുന്നു. അതിനിടെയാണ് ഗുജറാത്തിലെ പടക്ക നിർമാണ ശാലയിൽ വെടിക്കെട്ട് അപകടമുണ്ടായത്.

അപകടത്തിന്‍റെ പശ്ചാത്തലത്തിൽ നിയന്ത്രണങ്ങൾക്ക് ഇളവു നൽകുന്നത് ബുദ്ധിമുട്ടാണ്. സർക്കാരും നിയമങ്ങളും ഭേദഗതികളുമെല്ലാം ജനങ്ങളുടെ സുരക്ഷയ്ക്കു വേണ്ടിയാണ്. അല്ലാതെ വേറൊന്നും ഉദ്ദേശിച്ചല്ലെന്നും സുരേഷ് ഗോപി വ്യക്തമാക്കി.

ഭക്തരും ആസ്വാദകരും സഹകരിച്ച് അച്ചടക്കത്തോടെ പൂരം കൊണ്ടു പോകാൻ സാധിച്ചാൽ വരും കൊല്ലങ്ങളിൽ കൂടുതൽ ഇളവുകൾ നേടാൻ സാധിക്കുമെന്നും സുരേഷ് ഗോപി പറഞ്ഞു. പൂരവുമായി ബന്ധപ്പെട്ട ആചാര അനുഷ്ഠാനങ്ങളിലെ അവകാശങ്ങൾക്കൊന്നും തടസമുണ്ടാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

രാഹുലിന്‍റെ സാമ്പത്തിക ഇടപാടുകൾ അന്വേഷിക്കണം; ഹൈക്കമാൻഡിന് പരാതി

ഉത്തരാഖണ്ഡിൽ മേഘവിസ്ഫോടനം; നിരവധി പേരെ കാണാതായി

ഗുരുവായൂർ ക്ഷേത്ര തീർഥ കുളത്തിൽ റീൽസ് ചിത്രീകരണം; ജാസ്‌മിൻ ജാഫറിനെതിരേ പരാതി

ഷാഫി പറമ്പിൽ ബിഹാറിൽ നിന്നും തിരിച്ചെത്തി; മാധ‍്യമങ്ങളെ കാണും

കണ്ണൂരിൽ യുവതിയെ പെട്രോൾ ഒഴിച്ച് തീ കൊളുത്തി കൊന്ന യുവാവ് മരിച്ചു