മന്നത്ത് പദ്മനാഭന്‍റെ 147ാമത് ജയന്തി ആഘോഷത്തോടനുബന്ധിച്ച് പെരുന്ന എൻഎസ്എസ് ആസ്ഥാനത്ത് നടത്തിയ അഖില കേരള നായര്‍ പ്രതിനിധി സമ്മേളനത്തില്‍ എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ വിശദീകരണ പ്രസംഗം നടത്തുന്നു.
മന്നത്ത് പദ്മനാഭന്‍റെ 147ാമത് ജയന്തി ആഘോഷത്തോടനുബന്ധിച്ച് പെരുന്ന എൻഎസ്എസ് ആസ്ഥാനത്ത് നടത്തിയ അഖില കേരള നായര്‍ പ്രതിനിധി സമ്മേളനത്തില്‍ എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ വിശദീകരണ പ്രസംഗം നടത്തുന്നു. 
Kerala

ജാതി സംവരണത്തിനെതിരേ നിലപാട് കടുപ്പിച്ച് എൻഎസ്എസ്

പെരുന്ന (ചങ്ങനാശേരി): ജാതി തിരിച്ചുള്ള സെൻസസിനും ജാതി അടിസ്ഥാനമാക്കിയുള്ള സംവരണത്തിനുമെതിരായ നിലപാടുകൾ കൂടുതൽ കർക്കശമായി പ്രഖ്യാപിച്ച് എൻഎസ്എസ്. ജാതി സെൻസസിൽനിന്ന് കേന്ദ്ര - സംസ്ഥാന സർക്കാരുകൾ പിന്മാറണമെന്നാണ് നായർ സർവീസ് സൊസൈറ്റി ആവശ്യപ്പെടുന്നത്. സമുദായാചാര്യൻ മന്നത്ത് പദ്മനാഭന്‍റെ 147ാമത് ജയന്തി ആഘോഷത്തിന്‍റെ ഭാഗമായി എൻഎസ്എസ് ആസ്ഥാനത്ത് ചേർന്ന അഖില കേരള നായര്‍ പ്രതിനിധി സമ്മേളനത്തിൽ ഈ ആവശ്യം ഉന്നയിച്ച് പ്രമേയവും അവതരിപ്പിച്ചു.

വോട്ട് ബാങ്കുകളായ ജാതി വിഭാഗങ്ങൾക്കായുള്ള രാഷ്‌ട്രീയ പാർട്ടികളുടെ പ്രീണന നയത്തിന്‍റെ ഭാഗമാണ് ജാതി സെന്‍സസ് എന്നാണ് ട്രഷറര്‍ അഡ്വ. എന്‍.വി അയ്യപ്പന്‍ പിള്ള അവതരിപ്പിച്ച പ്രമേയത്തിൽ പറയുന്നത്. ഭരണഘടന അനുശാസിക്കുന്ന തുല്യത ജാതിമത വത്യാസമില്ലാതെ എല്ലാവർക്കും ലഭ്യമാക്കുകയായിരുന്നു ഭരണഘടനാ ശിൽപ്പികളുടെ ലക്ഷ്യം. എന്നാൽ, സംവരണമുള്ള ജാതിക്കാരും സംവരണമില്ലാത്തവരും പരസ്പരം ശത്രുക്കളായി മാറുന്ന സവർണ - അവർണ സംസ്കാരം വളർത്തുന്നതിന് ജാതി സംവരണമാണ് ആധാരം എന്നും പ്രമേയത്തിൽ വിലയിരുത്തുന്നു.

വിദ്യാഭ്യാസപരമായും സാമൂഹ്യപരമായും തൊഴിൽപരമായും പിന്നാക്കം നിൽക്കുന്നവരെ ജാതി മത വിശ്വാസമില്ലാതെ മുഖ്യധാരയിലെത്തിക്കുവാൻ ഭരണകൂടത്തിന് ബാധ്യതയുണ്ട്. വോട്ട് രാഷ്‌ട്രീയം മാത്രം കണക്കിലെടുത്ത് വിഭജിച്ചു നിർത്തി, പരസ്പരം കലഹിപ്പിച്ച്, ജാതിയുടെ പേരിൽ വർഗീയത വളർത്തുന്നത് ഇല്ലാതാക്കണം. ഐക്യത്തിനും അഖണ്ഡതയ്ക്കും വിഘാതമായി നിൽക്കുന്ന ജാതി സംവരണം അവസാനിപ്പിക്കണം. ജാതി തിരിച്ചുള്ള സെൻസസ് ഉപേക്ഷിക്കണം- സർക്കാരുകളോട് എൻഎസ്എസ് ആവശ്യപ്പെട്ടു.

കടമെടുപ്പ് പരിധി അറിയിക്കാതെ കേന്ദ്രം; കേരളത്തിൽ വീണ്ടും പ്രതിസന്ധി

അഞ്ചാം ഘട്ടം: റായ്ബറേലിയും അമേഠിയും തിങ്കളാഴ്ച വിധിയെഴുതും

മന്ത്രി സ്ഥാനത്തെ ചൊല്ലി എൻസിപിയിൽ വീണ്ടും പോര് മുറുകുന്നു

അണികൾ തള്ളിക്കയറി; ഉത്തർപ്രദേശിൽ രാഹുൽഗാന്ധിയുടെ റാലി അലങ്കോലമായി

ഒന്നാം തീയതികളിലെ ഡ്രൈ ഡേ ഒഴിവാക്കും; ഹോട്ടലിൽ ബിയറും ബാറിൽ കള്ളും വിൽക്കാൻ അനുവദിക്കും