മനുഷ്യക്കടത്ത് കേസിൽ കന്യാസ്ത്രീകൾക്ക് ആശ്വാസ വിധി

 
file
Kerala

തൃശൂർ റെയിൽവേ പൊലീസ് എടുത്ത മനുഷ്യക്കടത്ത് കേസ് നിലനിൽക്കില്ല; കന്യാസ്ത്രീകൾക്ക് ആശ്വാസ വിധി

2022 ലാണ് കേസിനാസ്പദമായ സംഭവം.

Ardra Gopakumar

തൃശൂര്‍: മനുഷ്യക്കടത്ത് ആരോപിച്ച് തൃശൂർ റെയിൽവേ പൊലീസ് എടുത്ത കേസിൽ കന്യാസ്ത്രീകൾക്ക് ആശ്വാസമായി കോടതി വിധി. മനുഷ്യക്കടത്ത് കേസ് നിലനിൽക്കില്ലെന്നു ചൂണ്ടികാട്ടി കേസില്‍ നിന്നു രണ്ടു കന്യാസ്ത്രീകളെയും കുറ്റവിമുക്തരാക്കി. ഒന്നാം അഡീഷണൽ സെഷൻസ് ജഡ്ജിയുടേതാണ് വിധി.

2022ലാണ് കേസിനാസ്പദമായ സംഭവം. ആലപ്പി - ധൻബാദ് എക്സ്പ്രസിൽ ഝാർഖണ്ഡിൽ നിന്നെത്തിച്ച മൂന്നു പെൺകുട്ടികളെ ചൈൽഡ് ലൈൻ പ്രവർത്തകർ റെയിൽവേ പൊലീസിനു കൈമാറുകയായിരുന്നു. തൃശൂരിലെ കന്യാസ്ത്രീ മഠത്തിലേക്ക് സഹായികളായി എത്തിച്ചതായിരുന്നു ഇവരെ.

തുടർന്ന് റെയിൽവേ പൊലീസ് മനുഷ്യക്കടത്ത് ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി കേസെടുത്തു. എന്നാൽ, കേസ് പരിഗണിച്ച കോടതി, മനുഷ്യക്കടത്ത് ആരോപണം നിലനിൽക്കില്ലെന്ന നിരീക്ഷണത്തോടെ പ്രതിപ്പട്ടികയിൽ ചേർത്ത കന്യാസ്ത്രീകളെ കുറ്റവിമുക്തരാക്കിരിക്കുന്നത്.

നടി ആക്രമിക്കപ്പെട്ട കേസിൽ വിധി കാത്ത് കേരളം

രാഹുലിന് ബെംഗളൂരുവിൽ ഒളിവിൽ കഴിയാൻ സഹായം നൽകിയ രണ്ടു പേർ പിടിയിൽ

വൻ ജനക്കൂട്ടമുണ്ടാകും; ടിവികെയുടെ റാലിക്ക് അനുമതിയില്ല

"ചോറ് ഇവിടെയും കൂറ് അവിടെയും"; തരൂരിന് കോൺഗ്രസ് വിട്ട് പോകാമെന്ന് രാജ്മോഹൻ ഉണ്ണിത്താൻ

പുടിന് പ്രധാനമന്ത്രി ഭഗവദ് ഗീത നൽകിയതിൽ തെറ്റില്ലെന്ന് ശശി തരൂർ