Kerala

തൃശൂരിൽ നിന്നുള്ള വേളാങ്കണി തീർത്ഥാടകരുടെ ബസ് മറിഞ്ഞ് അപകടം; 4 മരണം; 40 ഓളം പേർക്ക് പരിക്ക്

ബസ് ഡ്രൈവർ ഉറങ്ങിപോയതാകാം അപകടത്തിന് കാരണം എന്നാണ് പ്രഥാമിക നിഗമനം.

MV Desk

തഞ്ചാവൂർ: തൃശൂരിൽ നിന്നും വേളാങ്കണി തീർത്ഥാടനത്തിന് പോയ ബസ് അപകടത്തിൽ പെട്ട് 4 മരണം. 51 പേരുണ്ടായിരുന്ന ബസിൽ 40 ഓളം പേർക്ക് പരിക്കേറ്റു. അപകടത്തിൽ 2 സ്ത്രീകളും കുട്ടികളുമാണ് മരിച്ചത്.

ഇന്ന് പുലർച്ചെ 4 മണിയോടെയാണ് സംഭവം. നാഗപട്ടണം മന്നാർകുടി ഒറത്തുനാടിന് സമീപം വളവ് തിരിയുന്നതിനിടെ ബസ് മറിയുകയായിരുന്നു. അപകടത്തിൽ ബസ് ജീവനക്കാരനും ഗുരുതരമായി പരിക്കേറ്റതായാണ് റിപ്പോർട്ട്.

പരിക്കറ്റവരെ അടുത്തുള്ള വിവിധ ആശുപത്രികളിലായി പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി 7 മണിയോടെയാണ് സംഘം വേളാങ്കണിയിലേക്ക് യാത്ര തിരിച്ചത്. ബസ് ഡ്രൈവർ ഉറങ്ങിപോയതാകാം അപകടത്തിന് കാരണം എന്നാണ് പ്രഥാമിക നിഗമനം.

മന്ത്രി സജി ചെറിയാന്‍റെ വാഹനം അപകടത്തിൽപെട്ടു

യൂണിഫോമിന്‍റെ പേരിൽ സഹപാഠികൾ കളിയാക്കി; നാലാംക്ലാസുകാരൻ ഐഡി കാർഡ് ചരടിൽ തൂങ്ങി മരിച്ചു

പരോളിനും, ജയിലിനുള്ളിൽ പ്രത്യേക സൗകര്യം ഒരുക്കുന്നതിനും കൈക്കൂലി; ജയിൽ ഡിഐജിക്കെതിരേ വിജിലൻസ് കേസ്

മേജർ രവിക്ക് തിരിച്ചടി; കർമ്മയോദ്ധയുടെ തിരക്കഥ മോഷ്ടിച്ചത്, 30 ലക്ഷം നഷ്ട പരിഹാരം നൽകാനും കോടതി വിധി

ഓപ്പറേഷൻ സിന്ദൂറിനെതിരായ പരാമർശം; മാപ്പു പറയില്ലെന്ന് പൃഥ്വിരാജ് ചവാൻ