Kerala

തൃശൂരിൽ നിന്നുള്ള വേളാങ്കണി തീർത്ഥാടകരുടെ ബസ് മറിഞ്ഞ് അപകടം; 4 മരണം; 40 ഓളം പേർക്ക് പരിക്ക്

തഞ്ചാവൂർ: തൃശൂരിൽ നിന്നും വേളാങ്കണി തീർത്ഥാടനത്തിന് പോയ ബസ് അപകടത്തിൽ പെട്ട് 4 മരണം. 51 പേരുണ്ടായിരുന്ന ബസിൽ 40 ഓളം പേർക്ക് പരിക്കേറ്റു. അപകടത്തിൽ 2 സ്ത്രീകളും കുട്ടികളുമാണ് മരിച്ചത്.

ഇന്ന് പുലർച്ചെ 4 മണിയോടെയാണ് സംഭവം. നാഗപട്ടണം മന്നാർകുടി ഒറത്തുനാടിന് സമീപം വളവ് തിരിയുന്നതിനിടെ ബസ് മറിയുകയായിരുന്നു. അപകടത്തിൽ ബസ് ജീവനക്കാരനും ഗുരുതരമായി പരിക്കേറ്റതായാണ് റിപ്പോർട്ട്.

പരിക്കറ്റവരെ അടുത്തുള്ള വിവിധ ആശുപത്രികളിലായി പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി 7 മണിയോടെയാണ് സംഘം വേളാങ്കണിയിലേക്ക് യാത്ര തിരിച്ചത്. ബസ് ഡ്രൈവർ ഉറങ്ങിപോയതാകാം അപകടത്തിന് കാരണം എന്നാണ് പ്രഥാമിക നിഗമനം.

വൈദ്യുതി തകരാർ: എറണാകുളത്ത് മണിക്കൂറുകളാ‍യി ട്രെയിനുകൾ പിടിച്ചിട്ടിരിക്കുന്നു

റായ്ബറേലിയിൽ തോൽക്കുമ്പോൾ രാഹുൽ ഇറ്റലിയിലേക്കു പോകും: അമിത് ഷാ

എറണാകുളത്തും ഇടുക്കിയിലും ശക്തമായ മഴ: കരുണാപുരത്ത് മരം കടപുഴകി വീണ് വീട് തകർന്നു

കശ്മീരിലെ കുൽഗാമിൽ വീണ്ടും ഏറ്റുമുട്ടൽ

ബിലീവേഴ്‌സ് ഈസ്റ്റേണ്‍ ചര്‍ച്ച് അധ്യക്ഷന്‍ കെ.പി. യോഹന്നാന്‍ കാ​ലം ചെ​യ്തു