ഇഡി ഉദ്യോഗസ്ഥരെ അക്രമിച്ച കേസില്‍ ഒരു പ്രതിക്ക് ജാമ്യം

 
Kerala

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; ഒരു പ്രതിക്ക് ജാമ്യം

കേസിലെ ഒമ്പതാം പ്രതിയും സിപിഎം പ്രവര്‍ത്തകനുമായ കടകമ്പള്ളി സ്വദേശി ഹരീഷ് കുമാറിനാണ് ബുധനാഴ്ച കോടതി ജാമ്യം അനുവദിച്ചത്

Sarath Nath MS

തിരുവനന്തപുരം: പ്രതിപക്ഷനേതാവ് പിണറായി വിജയന്റെ മകള്‍ ടി. വീണ പ്രതിയായ മാസപ്പടി കേസുമായി ബന്ധപ്പെട്ട് റെയ്ഡ് നടത്താനെത്തിയ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്റ്ററേറ്റ് (ഇഡി) ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ ഒരു പ്രതിക്ക് ജാമ്യം. കേസിലെ ഒമ്പതാം പ്രതിയും സിപിഎം പ്രവര്‍ത്തകനുമായ കടകമ്പള്ളി സ്വദേശി ഹരീഷ് കുമാറിനാണ് ബുധനാഴ്ച കോടതി ജാമ്യം അനുവദിച്ചത്. 27 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയ്ക്ക് ശേഷമാണ് ഹരീഷ് കുമാറിന് ജാമ്യം ലഭിച്ചത്.

തിരുവനന്തപുരം ജില്ലാ കോടതിയാണ് പ്രതിക്ക് ജാമ്യം അനുവദിച്ചത്. പ്രതിക്ക് ജാമ്യം നല്‍കുന്നതിനെ പ്രോസിക്യൂഷന്‍ എതിര്‍ത്തിരുന്നില്ല. ജാമ്യം നല്‍കുന്നത് അന്വേഷണത്തെ ബാധിക്കില്ലെന്ന് പ്രോസിക്യൂഷനുവേണ്ടി ഹാജരായ അഡ്വ. ജി. ഗീനാകുമാരി കോടതിയെ അറിയിച്ചു.

കഴിഞ്ഞമാസം 27നാണ് തിരുവനന്തപുരത്ത് പിണറായി വിജയന്റെ വീട്ടില്‍ റെയ്ഡ് നടത്താന്‍ എത്തിയവേളയില്‍ ഇഡി ഉദ്യോഗസ്ഥര്‍ അക്രമിക്കപ്പെട്ടത്. തുടര്‍ന്ന് 25 സിപിഎം പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റുചെയ്തിരുന്നു.

യുക്രെയ്നെ സഹായിക്കാൻ ഇന്ത്യ സൈന്യത്തെ അയയ്ക്കണമെന്ന് വാൻസ് ആഗ്രഹിച്ചിരുന്നതായി വെളിപ്പെടുത്തൽ

നാസ ബഹിരാകാശ യാത്രയിൽ പങ്കാളിയാകാൻ അനിൽ മേനോനും

കൊച്ചി മെട്രൊ രണ്ടാംഘട്ട നിര്‍മാണം സമയബന്ധിതമായി പൂര്‍ത്തീകരിക്കുമെന്ന് മുഖ്യമന്ത്രി

മാസപ്പടിക്കേസിൽ നിർണായക രേഖകൾ കൈമാറി; വീണയെ തിങ്കളാഴ്ച ചോദ്യം ചെയ്യും

എന്‍. ശേഷാദ്രിനാഥന്‍ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷണര്‍