അവയവ കച്ചവടം: സംസ്ഥാനത്തെ സ്വകാര‍്യ ആശുപത്രികളിൽ അടക്കം ഇഡിയുടെ പരിശോധന
file image
കൊച്ചി: കൊച്ചിയിലെ സ്വകാര‍്യ ആശുപത്രികളിൽ അടക്കം അഞ്ച് ഇടങ്ങളിൽ ഇഡി പരിശോധന നടത്തി. അവയവ കച്ചവടവുമായി ബന്ധപ്പെട്ടാണ് ഇഡി പരിശോധന നടത്തിയത്. കൊല്ലം പുളിയത്തുമുക്ക് സ്വദേശി ശ്രീജയുടെ വീട്ടിലും ഇഡി റെയ്ഡ് നടത്തി. ഇവർ ഇടനിലക്കാരാണെന്നാണ് വിവരം.
അവയവ കച്ചവട കേസിലെ മുഖ‍്യ പ്രതി നജീബിന് വൻ തുക കമ്മിഷനായി ലഭിച്ചെന്നാണ് വിവരം. ഇതിന്‍റെ അടിസ്ഥാനത്തിലാണ് ഇഡി റെയ്ഡ് നടത്തിയത്. കഴിഞ്ഞ മാസമാണ് കാസർഗോഡ് സ്വദേശിയായിരുന്ന നജീബിനെ ഗാസിയാബാദിൽ നിന്നും അറസ്റ്റ് ചെയ്തത്. മെഡിക്കൽ ടൂറിസത്തിന്‍റെ മറവിലായിരുന്നു അവയവക്കടത്ത്.