പിണറായി വിജയൻ
തിരുവനന്തപുരം: പ്രതിപക്ഷ നേതാവും മുൻ മുഖ്യമന്ത്രിയുമായ പിണറായി വിജയന്‍റെ കണ്ണൂരിലെ വീട്ടിലും തിരുവനന്തപുരത്തെ വാടക വീട്ടിലും എൻഫോഴ്സ്മെന്‍റ് ഡയറക്റ്റേറ്റ് ഉദ്യോഗസ്ഥരുടെ പരിശോധന. പിണറായി വിജയന്‍റെ മകൾ വീണ ഉൾപ്പെട്ട സിഎംആർഎൽ - എക്സാലോജിക് മാസപ്പടി കേസുമായി മുന്നോട്ടു പോകാൻ ഹൈക്കോടതി ചൊവ്വാഴ്ച അനുമതി നൽകിയതിനു പിന്നാലെയാണ് നടപടി.
കേരളത്തിലെ പത്തിടങ്ങളിലും ബംഗളൂരുവിലെ രണ്ടിടങ്ങളിലുമാണ് ബുധനാഴ്ച രാവിലെ ആറു മണിക്ക് ഒരേ സമയം റെയ്ഡ് തുടങ്ങിയത്. വീണയുടെ ഭർത്താവ് പി.എ. മുഹമ്മദ് റിയാസ് എംഎൽഎയുടെ കോഴിക്കോട്ടെ വീട്ടിലും പരിശോധന നടക്കുന്നു. കേസുമായി ബന്ധപ്പെട്ട് വീണയെ ചോദ്യം ചെയ്തതായും സൂചന.
ഇതു കൂടാതെ സിഎംആർഎൽ എംഡി ശശിധരൻ കർത്താ, സീനിയർ മാനെജർ ചന്ദ്രശേഖരൻ എന്നിവരുടെ വീടുകളിലും പരിശോധന നടത്തുന്നു. വീണയുടെ കമ്പനിയായ എക്സാലോജിക്കിന്‍റെ ബംഗളൂരുവിലെ ഓഫിസിലും റെയ്ഡ് നടത്തുന്നുണ്ട്.