പിണറായി വിജയൻ

 
Kerala

കോഴിക്കോട് മെഡിക്കൽ കോളെജ് അപകടം; സംഭവിക്കാൻ പാടില്ലാത്തത് സംഭവിച്ചെന്ന് മുഖ‍്യമന്ത്രി

ഇലക്‌ട്രിക്കൽ ഇൻസ്പെക്റ്ററിന്‍റെ അന്വേഷണം നടക്കേണ്ടതുണ്ടെന്നും അതിനു ശേഷം മാത്രമെ വ‍്യക്തമായ കാരണങ്ങൾ കണ്ടെത്താൻ സാധിക്കുകയുള്ളൂവെന്ന് മുഖ‍്യമന്ത്രി പറഞ്ഞു

കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളെജ് അത‍്യാഹിത വിഭാഗത്തിൽ പുക പടർന്നു പിടിച്ച് അപകടമുണ്ടായ സംഭവത്തിൽ പ്രതികരിച്ച് മുഖ‍്യമന്ത്രി പിണറായി വിജയൻ. സംഭവിക്കാൻ പാടില്ലാത്തതാണ് മെഡിക്കൽ കോളെജിൽ സംഭവിച്ചതെന്നും ഇലക്‌ട്രിക്കൽ ഇൻസ്പെക്റ്ററിന്‍റെ അന്വേഷണം നടക്കേണ്ടതുണ്ടെന്നും അതിനു ശേഷം മാത്രമെ വ‍്യക്തമായ കാരണങ്ങൾ കണ്ടെത്താൻ സാധിക്കുകയുള്ളൂവെന്നും മുഖ‍്യമന്ത്രി പറഞ്ഞു.

ആരോഗ‍്യ മന്ത്രി വീണാ ജോർജ് മെഡിക്കൽ കോളെജിലേക്ക് പോയിട്ടുണ്ടെന്നും മന്ത്രിയുടെ സന്ദർശനത്തിനു ശേഷം മറ്റു കാര‍്യങ്ങളിൽ തീരുമാനമെടുക്കുമെന്നും മുഖ‍്യമന്ത്രി കൂട്ടിച്ചേർത്തു.

അതേസമയം പുക പടർന്നു പിടിച്ചുണ്ടായ അപകടത്തെ തുടർന്ന് 5 പേർ മരിച്ച സംഭവത്തിൽ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. കോഴിക്കോട് മെഡിക്കൽ കോളെജ് പൊലീസാണ് കേസെടുത്തത്. ഗോപാലൻ, ഗംഗാധരൻ, സുരേന്ദ്രൻ, ഗംഗ, നസീറ എന്നിവരാണ് അപകടത്തിൽ മരിച്ചത്. പുക ശ്വസിച്ചും ശ്വാസം കിട്ടാതെയുമാണ് ഇവർ മരിച്ചതെന്നായിരുന്നു ആരേപണം. തുടർന്നാണ് നടപടി.

സംസ്ഥാനത്ത് വീണ്ടും നിപ മരണം

മകളുടെ ചികിത്സ ഏറ്റെടുക്കും, മകന് താത്ക്കാലിക ജോലി; ബിന്ദുവിന്‍റെ വീട്ടിലെത്തി മന്ത്രി വി.എൻ. വാസവൻ

മൂന്നു ജില്ലകളിലായി നിപ സമ്പര്‍ക്കപ്പട്ടികയില്‍ ആകെ 345 പേര്‍; റൂട്ട് മാപ്പ് പുറത്തു വിട്ടു

ഒറ്റപ്പാലത്ത് നാലു വയസുകാരനെ കൊന്ന ശേഷം പിതാവ് ആത്മഹത്യ ചെയ്തു

ഗവർണറുടെ അധികാരങ്ങളും ചുമതലകളും പത്താം ക്ലാസ് പാഠ പുസ്തകത്തിൽ; കരിക്കുലം കമ്മിറ്റി അം​ഗീകാരം നൽകി