കേരള സർവകലാശാലാ വൈസ് ചാൻസലർ മോഹനൻ കുന്നുമ്മൽ

 
Kerala

ഭാരതാംബയെക്കുറിച്ച് ചോദ്യം; വാർത്താ സമ്മേളനത്തിൽ നിന്ന് വിസി ഇറങ്ങിപ്പോയി

സമരം ചെയ്തവർ ഗുണ്ടകളാണെന്ന് വാർത്താ സമ്മേളനത്തിൽ വൈസ് ചാൻസലർ മോഹനൻ കുന്നുമ്മൽ പറഞ്ഞു

തിരുവനന്തപുരം: വാർത്താ സമ്മേളനത്തിൽ നിന്ന് ഇറങ്ങിപ്പോയി കേരള സർവകലാശാലാ വൈസ് ചാൻസലർ മോഹനൻ കുന്നുമ്മൽ. സെനറ്റ് ഹാളിൽ കാവിക്കൊടിയേന്തിയ ഭാരതാംബയുടെ ചിത്രത്തിൽ പ്രശ്നമില്ലേ എന്ന ചോദ്യത്തിൽ പ്രകോപിതനായാണ് വിസി ഇറങ്ങിപ്പോയത്.

ഇരുപതു ദിവസങ്ങൾക്കു ശേഷമാണ് വൈസ് ചാൻസലർ‌ കേരള സർവകലാശാലയിലെത്തിയത്. തന്‍റെ മുന്നിലെത്തിയ 1800ൽ അധികം ഡിഗ്രി സർട്ടിഫിക്കറ്റുകൾ ഒപ്പിട്ടു നൽകിയെന്നും മറ്റ് ഫയലുകളും ഒപ്പിട്ടെന്നും വിസി അറിയിച്ചു.

സർവകലാശാലയിലെത്താതിരുന്നതിന് കാരണം അക്രമമാണെന്നും, സമരം ചെയ്തവർ ഗുണ്ടകളാണെന്നും അദ്ദേഹം പറഞ്ഞു. സർവകലാശാലയുടെ അധികാരി വിസിയാണെന്നും അദ്ദേഹം പറഞ്ഞു. പിന്നാലെ, കാവിക്കൊടിയേന്തിയ ഭാരതാംബയെ സംബന്ധിച്ച് ചോദ്യം ഉയർന്നതോടെ വിസി പ്രകോപിതനായി ഇറങ്ങിപ്പോവുകയായിരുന്നു.

അതിതീവ്ര മഴയ്ക്ക് സാധ്യത; 5 ജില്ലകളിൽ റെഡ് അലർട്ട്

ആലുവയിൽ രണ്ട് വിദ്യാർഥിനികള്‍ക്ക് എച്ച്‌1എന്‍1

മരിച്ചവരുടെ ആധാർ അസാധുവാക്കാൻ നടപടി

അന്ത്യചുംബനം നൽകാൻ അമ്മയെത്തും...

നടരാജ ശില്‍പ്പത്തിന്‍റെ പേരിലുള്ള പണം തട്ടിപ്പ് കേസ് വ്യാജം