രാഹുല്‍ മാങ്കൂട്ടത്തില്‍

 
Kerala

രാഹുലിനെതിരായ രണ്ടാമത്തെ കേസിൽ അന്വേഷണ ചുമതല എസ്‌പി പൂങ്കുഴലിക്ക്; അതിജീവിതയുടെ മൊഴി ഉടൻ രേഖപ്പെടുത്തും

2023 ൽ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്നാരോപിച്ച് ബെംഗളൂരു സ്വദേശിയായ മലയാളി യുവതിയാണ് പരാതി നൽകിയത്

Namitha Mohanan

തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്കെതിരേ ലഭിച്ച രണ്ടാം പരാതിയിൽ അന്വേഷണ ചുമതല എസ്പി ജി. പൂങ്കുഴലിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘത്തിന്. പരാതിക്കാരുടെ മൊഴി രേഖപ്പെടുത്താനുള്ള തയാറെടുപ്പുകൾ അന്വേഷണ സംഘം പൂർത്തിയാക്കി. കെപിസിസിക്ക് ലഭിച്ച പരാതി അധ്യക്ഷൻ ഡിജിപിക്ക് കൈമാറുകയായിരുന്നു.

2023 ൽ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്നാരോപിച്ച് ബെംഗളൂരു സ്വദേശിയായ മലയാളി യുവതിയാണ് പരാതി നൽകിയത്. തന്നെ സുഹൃത്തിന്‍റെ ഹോം സ്റ്റേയിലെത്തിച്ച് അതിക്രൂരമായി പീഡിപ്പിക്കുകയായിരുന്നെന്നാണ് യുവതി പരാതിയിൽ പറയുന്നത്. ഗർഭിണിയാവണമെന്നാവശ്യപ്പെട്ടതായും പിന്നീട് വിവാഹ വാഗ്ദാനം പിൻവലിച്ചതായും ആരോപണമുണ്ട്.

രാഹുലിനെതിരായ ആദ്യ പരാതിയിൽ അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് രണ്ടാമത്തെ കേസിലും നടപടികളാരംഭിച്ചത്. രാഹുലിനായി പൊലീസ് വ്യാപക തെരച്ചിലിലാണ്. സെഷൻസ് കോടതി മുൻകൂർ ജാമ്യം റദ്ദാക്കിയതോടെ രാഹുൽ കീഴടങ്ങുമെന്ന തരത്തിലുള്ള സൂചനകൾ പുറത്തു വന്നിരുന്നു. എന്നാൽ ഇതിനുള്ള സാധ്യതയില്ലെന്നാണ് നിലവിൽ പുറത്തു വരുന്ന വിവരം. മാത്രമല്ല, മുൻകൂർ ജാമ്യം തേടി രാഹുൽ ഹൈക്കോടതിയെ സമീപിച്ചേക്കും.

"മനുഷ്യ മനസാക്ഷിയെ ഞെട്ടിപ്പിക്കുന്ന ലൈംഗിക വൈക‍്യതം, രാഹുലിനെ സംരക്ഷിക്കാൻ ചില വെട്ടുകിളികൾ ശ്രമിക്കുന്നു'': മുഖ്യമന്ത്രി

കീഴടങ്ങാനുള്ള നീക്കം രാഹുൽ ഉപേക്ഷിച്ചതായി പൊലീസ് നിഗമനം

ഒളിജീവിതം ആഡംബര വില്ലയിൽ, സഹായം നൽകിയത് അഭിഭാഷക; രാഹുലിന് പിന്നാലെ പൊലീസ്, പക്ഷേ പിടിക്കാനാവുന്നില്ല!

നാലാം ദിവസവും യാത്രക്കാരെ വലച്ച് ഇൻഡിഗോ; വെള്ളിയാഴ്ച മാത്രം 225 വിമാനങ്ങൾ റദ്ദാക്കി

ശബരിമല സ്വർണക്കൊള്ള; മുൻ ദേവസ്വം ബോർഡ് സെക്രട്ടറി എസ്. ജയശ്രീയെ അന്വേഷണ സംഘം ചോദ‍്യം ചെയ്യും