രാഹുല്‍ മാങ്കൂട്ടത്തില്‍

 
Kerala

രാഹുലിനെതിരായ രണ്ടാമത്തെ കേസിൽ അന്വേഷണ ചുമതല എസ്‌പി പൂങ്കുഴലിക്ക്; അതിജീവിതയുടെ മൊഴി ഉടൻ രേഖപ്പെടുത്തും

2023 ൽ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്നാരോപിച്ച് ബെംഗളൂരു സ്വദേശിയായ മലയാളി യുവതിയാണ് പരാതി നൽകിയത്

Namitha Mohanan

തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്കെതിരേ ലഭിച്ച രണ്ടാം പരാതിയിൽ അന്വേഷണ ചുമതല എസ്പി ജി. പൂങ്കുഴലിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘത്തിന്. പരാതിക്കാരുടെ മൊഴി രേഖപ്പെടുത്താനുള്ള തയാറെടുപ്പുകൾ അന്വേഷണ സംഘം പൂർത്തിയാക്കി. കെപിസിസിക്ക് ലഭിച്ച പരാതി അധ്യക്ഷൻ ഡിജിപിക്ക് കൈമാറുകയായിരുന്നു.

2023 ൽ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്നാരോപിച്ച് ബെംഗളൂരു സ്വദേശിയായ മലയാളി യുവതിയാണ് പരാതി നൽകിയത്. തന്നെ സുഹൃത്തിന്‍റെ ഹോം സ്റ്റേയിലെത്തിച്ച് അതിക്രൂരമായി പീഡിപ്പിക്കുകയായിരുന്നെന്നാണ് യുവതി പരാതിയിൽ പറയുന്നത്. ഗർഭിണിയാവണമെന്നാവശ്യപ്പെട്ടതായും പിന്നീട് വിവാഹ വാഗ്ദാനം പിൻവലിച്ചതായും ആരോപണമുണ്ട്.

രാഹുലിനെതിരായ ആദ്യ പരാതിയിൽ അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് രണ്ടാമത്തെ കേസിലും നടപടികളാരംഭിച്ചത്. രാഹുലിനായി പൊലീസ് വ്യാപക തെരച്ചിലിലാണ്. സെഷൻസ് കോടതി മുൻകൂർ ജാമ്യം റദ്ദാക്കിയതോടെ രാഹുൽ കീഴടങ്ങുമെന്ന തരത്തിലുള്ള സൂചനകൾ പുറത്തു വന്നിരുന്നു. എന്നാൽ ഇതിനുള്ള സാധ്യതയില്ലെന്നാണ് നിലവിൽ പുറത്തു വരുന്ന വിവരം. മാത്രമല്ല, മുൻകൂർ ജാമ്യം തേടി രാഹുൽ ഹൈക്കോടതിയെ സമീപിച്ചേക്കും.

ഇംഗ്ലണ്ടിനെതിരായ രണ്ടാം ടി20യിൽ ഇന്ത്യയ്ക്ക് മികച്ച സ്കോർ; അരങ്ങേറ്റത്തിൽ വൈഭവിനു തിളങ്ങാനായില്ല

വിജയ് സർക്കാരിനെ അട്ടിമറിക്കൽ; ഡിഎംകെ നേതാവ് സെന്തിൽ ബാലാജിക്കും സഹോദരനും എതിരെ ലുക്ക് ഔട്ട് നോട്ടീസ്

അമെരിക്കയ്ക്കു പൊള്ളുന്നു... ദേശീയാഘോഷങ്ങൾ തടസപ്പെടുത്തി ഉഷ്ണതരംഗം

കോളെജ് കെട്ടിടത്തിന്‍റെ അഞ്ചാം നിലയിൽ നിന്ന് ചാടി ബിടെക് വിദ്യാർഥി ജീവനൊടുക്കി

തമിഴ്‌നാട്ടില്‍ പിടിയിലായ 50 ബംഗ്ലാദേശ് പൗരന്‍മാരെ നാടുകടത്തി