ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല

 
Kerala

ഓപ്പറേഷൻ 'തൂഫാൻ'; ലഹരി മാഫിയയെ തുരത്താൻ പുതിയ പദ്ധതിയുമായി സംസ്ഥാന സർക്കാർ

പൊലീസ് സ്റ്റേഷനിൽ ആരു ചെന്നാലും ഗുഡ് മോണിങ് പറഞ്ഞ് സ്വീകരിക്കും

Namitha Mohanan

തിരുവനന്തപുരം: അധികാരത്തിലെത്തിയതിനു പിന്നാലെ ലഹരിക്കെതിരേ കടുത്ത തീരുമാനവുമായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. ലഹരി മാഫിയകളെ നിയന്ത്രിക്കുന്നതിന്‍റെ ഭാഗമായി ഓപ്പറേഷൻ തൂഫാൻ - ദ നർക്കോ ഹണ്ട് എന്ന പദ്ധതിക്ക് രൂപം നൽകിയതായി മന്ത്രി വാർത്താസമ്മേളനത്തിൽ അറിയിച്ചു. ജൂൺ 1 മുതലാണ് പദ്ധതി നടപ്പാക്കുക.

സ്കൂൾ - കോളെജ് വിദ്യാർഥികളെ ലക്ഷ്യം വച്ചുള്ള ലഹരി മാഫിയകളുടെ വേരറുക്കുമെന്നും അതിനായി ജനം പൊലീസിനൊപ്പം സഹകരിക്കണമെന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

484 പൊലീസ് സ്റ്റേഷനിലും സമൂലമായ മാറ്റം വരുത്തും. ആരു ചെന്നാലും ഗുഡ് മോണിങ് പറഞ്ഞ് സ്വീകരിക്കും. സ്റ്റേഷനുകൾ വൃത്തിയാക്കും. കെട്ടിക്കിടക്കുന്ന വാഹനങ്ങൾ നീക്കും. പരാതികൾ സമചിത്തതയോടെ കേൾക്കും തുടങ്ങിയ മാറ്റങ്ങളോട് പൊലീസ് സ്റ്റേഷൻ ജനസേവന കേന്ദ്രങ്ങളാക്കുമെന്നും അദ്ദേഹം പറഞ്ഞു. ഡിജിപിയും പൊലീസ് ഉപദേഷ്ടാവും വാർത്താസമ്മേളനത്തിൽ ചെന്നിത്തലയ്ക്കൊപ്പം പങ്കെടുത്തിരുന്നു.

കോഴിക്കോട് റെയ്ൽവേ സ്റ്റേഷനിൽ ക്ലോക്ക് ടവർ തകർന്നുവീണു; ട്രെയ്നുകൾ വൈകിയോടുന്നു

ആർ. സുഗതന് സത്യപ്രതിജ്ഞ ചെയ്യാം; ഇടക്കാല ജാമ്യം അനുവദിച്ച് കോടതി

യുജിസി നെറ്റ് ചോദ്യപേപ്പർ ചോർച്ച; ധർമേന്ദ്ര പ്രധാൻ രാജിവയ്ക്കണമെന്ന് കോൺഗ്രസ്

കേറ്റടാ പ്രിയദർശിനി എന്‍റെ നെഞ്ചത്തോട്ട്! ഇടുക്കിയിൽ സ്വകാര്യ ബസ് ജീവനക്കാരന്‍റെ നാടകീയ പ്രതിഷേധം

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളിൽ ഓറഞ്ച്, യെലോ അലർട്ടുകൾ