കൈക്കൂലിക്കേസിൽ പിടിയിലായ ആർടിഒ മൂന്നാറിലടക്കം ഭൂമി വാങ്ങിക്കൂട്ടി Freepik
Kerala

കൈക്കൂലിക്കേസിൽ പിടിയിലായ ആർടിഒ മൂന്നാറിലടക്കം ഭൂമി വാങ്ങിക്കൂട്ടി

ആർടിഒ ആയിരുന്ന ജേഴ്സന്‍റെ നാല് ഇടങ്ങളിലുള്ള ഭൂസ്വത്തിന്‍റെ വിവരങ്ങളാണ് വിജിലൻസിന് ലഭിച്ചത്. കുടുംബാംഗങ്ങളുടെ പേരിലും ഇയാൾ ഭൂമി വാങ്ങിക്കൂട്ടിയിട്ടുണ്ട്.

കൊച്ചി: കൈക്കൂലിക്കേസിൽ പിടിയിലായ എറണാകുളം ആർടിഒ മൂന്നാറിൽ അടക്കം ഭൂമി വാങ്ങിക്കൂട്ടിയെന്ന് വിജിലൻസ് കണ്ടെത്തി. ആർടിഒ ആയിരുന്ന ജേഴ്സന്‍റെ നാല് ഇടങ്ങളിലുള്ള ഭൂസ്വത്തിന്‍റെ വിവരങ്ങളാണ് വിജിലൻസിന് ലഭിച്ചത്. കുടുംബാംഗങ്ങളുടെ പേരിലും ഇയാൾ ഭൂമി വാങ്ങിക്കൂട്ടിയിട്ടുണ്ട്.

അതേസമയം, ജേഴ്സന്‍റെ കസ്റ്റഡി കാലാവധി തിങ്കളാഴ്ച അവസാനിക്കും. ജാമ്യപേക്ഷയും പരിഗണിക്കും.

ബസ് റൂട്ട് പെർമിറ്റ് നൽകാൻ കൈക്കൂലി ആവശ്യപ്പെട്ട ജേഴ്സനെ കഴിഞ്ഞ ദിവസമാണ് സസ്പെന്‍റ് ചെയ്തത്. ബസ് പെർമിറ്റ് അനുവദിക്കാൻ ഏജന്‍റുമാരെ വച്ച് പണം പിരിച്ചെന്ന റിമാൻഡ് റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെയായിരുന്നു നടപടി.

മൂന്നാം പ്രതിയായ രാമപടിയാർ വഴിയാണ് പരാതിക്കാരനോട് ജേഴ്സണ്‍ കൈക്കൂലി ചോദിച്ചത്. ജേഴ്സണ്‍, രണ്ടാം പ്രതി സജേഷ്, രാമപടിയാർ എന്നിവർ ബന്ധപ്പെട്ടിരുന്നത് വാട്ട്സ്ആപ്പ് കോളുകൾ വഴിയാണെന്നും വിജിലൻസ് കണ്ടെത്തിയിരുന്നു.

സംസ്ഥാന സ്‌കൂൾ കലോത്സവം തൃശൂരിൽ; കായികമേള തിരുവനന്തപുരത്ത്

ആരോഗ്യമന്ത്രിക്കെതിരേ സംസ്ഥാന വ്യാപക പ്രതിഷേധം; മാർച്ചിൽ സംഘർഷം, പൊലീസ് ജലപീരങ്കി പ്രയോഗിച്ചു

കോട്ടയം മെഡിക്കൽ കോളെജ് ഹോസ്റ്റൽ കെട്ടിടം അതീവ അപകാടവസ്ഥയിൽ

''ബാൽ താക്കറെയ്ക്കു സാധിക്കാത്തത് ഫഡ്നാവിസിനു സാധിച്ചു'', ഉദ്ധവുമായി ഒരുമിച്ചതിനെക്കുറിച്ച് രാജ് താക്കറെ

സെക്രട്ടേറിയറ്റിൽ നിന്ന് വീണ്ടും പാമ്പിനെ പിടികൂടി