കൈക്കൂലിക്കേസിൽ പിടിയിലായ ആർടിഒ മൂന്നാറിലടക്കം ഭൂമി വാങ്ങിക്കൂട്ടി Freepik
Kerala

കൈക്കൂലിക്കേസിൽ പിടിയിലായ ആർടിഒ മൂന്നാറിലടക്കം ഭൂമി വാങ്ങിക്കൂട്ടി

ആർടിഒ ആയിരുന്ന ജേഴ്സന്‍റെ നാല് ഇടങ്ങളിലുള്ള ഭൂസ്വത്തിന്‍റെ വിവരങ്ങളാണ് വിജിലൻസിന് ലഭിച്ചത്. കുടുംബാംഗങ്ങളുടെ പേരിലും ഇയാൾ ഭൂമി വാങ്ങിക്കൂട്ടിയിട്ടുണ്ട്.

കൊച്ചി: കൈക്കൂലിക്കേസിൽ പിടിയിലായ എറണാകുളം ആർടിഒ മൂന്നാറിൽ അടക്കം ഭൂമി വാങ്ങിക്കൂട്ടിയെന്ന് വിജിലൻസ് കണ്ടെത്തി. ആർടിഒ ആയിരുന്ന ജേഴ്സന്‍റെ നാല് ഇടങ്ങളിലുള്ള ഭൂസ്വത്തിന്‍റെ വിവരങ്ങളാണ് വിജിലൻസിന് ലഭിച്ചത്. കുടുംബാംഗങ്ങളുടെ പേരിലും ഇയാൾ ഭൂമി വാങ്ങിക്കൂട്ടിയിട്ടുണ്ട്.

അതേസമയം, ജേഴ്സന്‍റെ കസ്റ്റഡി കാലാവധി തിങ്കളാഴ്ച അവസാനിക്കും. ജാമ്യപേക്ഷയും പരിഗണിക്കും.

ബസ് റൂട്ട് പെർമിറ്റ് നൽകാൻ കൈക്കൂലി ആവശ്യപ്പെട്ട ജേഴ്സനെ കഴിഞ്ഞ ദിവസമാണ് സസ്പെന്‍റ് ചെയ്തത്. ബസ് പെർമിറ്റ് അനുവദിക്കാൻ ഏജന്‍റുമാരെ വച്ച് പണം പിരിച്ചെന്ന റിമാൻഡ് റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെയായിരുന്നു നടപടി.

മൂന്നാം പ്രതിയായ രാമപടിയാർ വഴിയാണ് പരാതിക്കാരനോട് ജേഴ്സണ്‍ കൈക്കൂലി ചോദിച്ചത്. ജേഴ്സണ്‍, രണ്ടാം പ്രതി സജേഷ്, രാമപടിയാർ എന്നിവർ ബന്ധപ്പെട്ടിരുന്നത് വാട്ട്സ്ആപ്പ് കോളുകൾ വഴിയാണെന്നും വിജിലൻസ് കണ്ടെത്തിയിരുന്നു.

അപൂർവം; അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചികിത്സ‌യിലിരുന്ന 17 കാരൻ രോഗമുക്തനാ‍യി

ചാറ്റ്ജിപിടി പണിമുടക്കി; പരാതിയുമായി ഉപയോക്താക്കൾ

അച്ഛൻ പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്തു; ബിആർഎസിൽ നിന്ന് കെ. കവിത രാജിവച്ചു

റോബിൻ ബസിന് വീണ്ടും കുരുക്ക്; തമിഴ്നാട് മോട്ടോർ വാഹന വകുപ്പ് കസ്റ്റഡിയിലെടുത്തു

"അയ്യപ്പ സംഗമം രാഷ്ട്രീയ കാപട‍്യം"; സർക്കാർ മുതലെടുപ്പിന് ശ്രമിക്കുന്നുവെന്ന് വി.ഡി. സതീശൻ