എൻ. വാസു| എ. പദ്മകുമാർ

 
Kerala

ശബരിമല സ്വർണക്കവർച്ച; കേസിൽ അഴിമതി നിരോധന വകുപ്പ് ചേർത്തു, ഇഡിയും അന്വേഷണ രംഗത്തേക്ക്!

കേസ് റാന്നി കോടതിയിൽ നിന്നും കൊല്ലം വിജിലൻസ് കോടതിയിലേക്ക് മാറ്റി

Namitha Mohanan

തിരുവനന്തപുരം: ശബരിമല കട്ടിളപ്പടി സ്വർണക്കവർച്ച കേസിൽ നിർണായക നീക്കവുമായി എസ്ഐടി. ദേവസ്വം ബോർഡും പ്രസിഡന്‍റും ഉൾപ്പെട്ട കേസിൽ അഴിമതി നിരോധന വകുപ്പു കൂടി ചേർത്തു. മുൻ ദേവസ്വം പ്രസിഡന്‍റ് എൻ. വാസുവിന്‍റെ അറസ്റ്റിനു പിന്നാലെയാണ് അന്വേഷണ സംഘത്തിന്‍റെ നീക്കം. ഹൈക്കോടതി നിർദേശ പ്രകാരമാണ് നടപടിയെന്നാണ് സൂചന.

കേസ് റാന്നി കോടതിയിൽ നിന്നും കൊല്ലം വിജിലൻസ് കോടതിയിലേക്ക് മാറ്റുകയും ചെയ്തിട്ടുണ്ട്. അഴിമതി നിരോധന വകുപ്പ് ചുമത്തിയ സാഹചര്യത്തിൽ കേസിൽ ഇഡിയും അന്വേഷണം നടത്തിയേക്കും. ഇഡി പ്രാഥമിക വിവര ശേഖരണം നടത്തിയതായും സ്ഥിരീകരിക്കാത്ത വിവരങ്ങൾ പുറത്തു വരുന്നുണ്ട്. ഒന്നരമാണ് കേസന്വേഷണത്തിന് ഇഡി നൽകിയിരിക്കുന്ന സമയം.

മുൻ ദേവസ്വം കമ്മിഷണർ എൻ. വാസുവിന്‍റെ അറസ്റ്റിനും പിന്നാലെ മുൻ ദേവസ്വം ബോർഡ് പ്രസിഡന്‍റ് എ. പദ്മകുമാറിനെ ചോദ്യം ചെയ്യലിന് വിളിപ്പിച്ചു. എന്നാൽ അസൗകര്യമുണ്ടെന്നും സാവകാശം വേണമെന്നും പദ്മകുമാർ അറിയിക്കുകയായിരുന്നു.

''ദേവന്‍റെ അനുജ്ഞ വാങ്ങിയില്ല, സ്വർണക്കൊള്ള അറിഞ്ഞിട്ടും തടഞ്ഞില്ല, കുറ്റകരമായ മൗനാനുവാദം നല്‍കി'': തന്ത്രിയുടെ അറസ്റ്റ് അനിവാര്യമെന്ന് എസ്ഐടി

"തെറ്റ് ചെയ്തിട്ടില്ല, സ്വാമി ശരണം'': അറസ്റ്റിൽ പ്രതികരിച്ച് തന്ത്രി കണ്ഠര് രാജീവര്

"തെരുവുനായയെ ആശുപത്രിയിലെ ഓപ്പറേഷൻ തിയെറ്ററിലേക്കും കൊണ്ടുപോയോ?"; നടിയെ വിമർശിച്ച് സുപ്രീംകോടതി

രാത്രിയിൽ ഓൺലൈനിൽ എലിവിഷം ഓർഡർ ചെയ്തു, ചെന്നപ്പോൾ കണ്ടത് കരഞ്ഞുകൊണ്ട് നിൽക്കുന്ന യുവതിയെ!

തന്ത്രിയെ ബലിയാടാക്കി മറ്റാരോ രക്ഷപെടാൻ ശ്രമിക്കുന്നു; ഒരു തെറ്റും ചെയ്യാത്ത ആളാണ് കണ്ഠര് രാജീവരെന്ന് രാഹുൽ ഈശ്വർ