ഡോ. പാർവതി, ഡോ. മുരളി, ഡോ. ബിൻസി, ഡോ. സതീഷ് കുമാർ, ഡോ. രവിശങ്കർ, ജിതിൻ ടി. ജോയ്, വിഷ്ണു ആർ. നായർ

 
Kerala

ജീവനുള്ള മത്സ്യങ്ങളുടെ സുരക്ഷിത യാത്ര; 'സിഫ്റ്റി'ന് പേറ്റന്റ്

"നോൺ- സൈക്ലിക് റഫ്രിജറേഷൻ ഉപയോഗിച്ച് ജീവനുള്ള ഗതാഗതത്തിന് ജലജീവികളിൽ ഹൈപ്പോതെർമിക് അനസ്‌തേഷ്യ നൽകുന്നതിനുള്ള ഉപകരണം'' എന്ന കണ്ടുപിടിത്തത്തിനാണ് സിഫ്റ്റിനു പേറ്റന്‍റ് ലഭിച്ചത്

MV Desk

കൊച്ചി: മത്സ്യങ്ങളെയും മറ്റു ജല ജീവികളെയും ജീവനോടെ സുരക്ഷിതമായി കൊണ്ടുപോകാനായി വികസിപ്പിച്ച പുതിയ സാങ്കേതിക വിദ്യയ്ക്ക് കൊച്ചിയിലെ ഇന്ത്യൻ കൗൺസിൽ ഒഫ് അഗ്രികൾക്കൾച്ചർ റിസർച്ച് – സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് ടെക്നോളജിക്ക് (ഐസിഎആർ – സിഐഎഫ്ടി) ഇന്ത്യൻ പേറ്റന്‍റ് ലഭിച്ചു. "നോൺ- സൈക്ലിക് റഫ്രിജറേഷൻ ഉപയോഗിച്ച് ജീവനുള്ള ഗതാഗതത്തിന് ജലജീവികളിൽ ഹൈപ്പോതെർമിക് അനസ്‌തേഷ്യ നൽകുന്നതിനുള്ള ഉപകരണം'' എന്ന കണ്ടുപിടിത്തത്തിനാണ് സിഫ്റ്റിനു പേറ്റന്‍റ് ലഭിച്ചത്.

മത്സ്യങ്ങളെ ഗതാഗതത്തിനു മുമ്പ് രാസവസ്തുക്കൾ ഉപയോഗിക്കാതെ, നിയന്ത്രിത കുറഞ്ഞ താപനിലയിലൂടെ ശാന്തമാക്കുന്നതാണ് ഈ സാങ്കേതിക വിദ്യയുടെ പ്രധാന പ്രത്യേകത. ഓരോ മത്സ്യ ഇനത്തിനും അനുയോജ്യമായ രീതിയിൽ വെള്ളത്തിന്‍റെ താപനില ക്രമേണ കുറയ്ക്കുന്നതിനാൽ അപ്രതീക്ഷിത തണുപ്പു മൂലമുള്ള ആഘാതം ഒഴിവാക്കാനും ഗതാഗത സമയത്തെ ജീവൻ നിലനിർത്തൽ വർധിപ്പിക്കാനും കഴിയും. നിയന്ത്രിതവും രാസരഹിതവും ഷോക്ക് രഹിതവുമായ തണുപ്പിക്കൽ സംവിധാനമാണ് ഈ കണ്ടുപിടിത്തത്തിന്‍റെ പ്രധാന പുതുമ.

ജീവനുള്ള മത്സ്യങ്ങളുടെ ഗതാഗതം കർഷകർ, വ്യാപാരികൾ, ഉപയോക്താക്കൾ എന്നിവർക്കെല്ലാം ഏറെ പ്രധാനപ്പെട്ട മേഖലയാണ്. എന്നാൽ ഗതാഗതത്തിനിടെ മത്സ്യങ്ങൾക്കുണ്ടാകുന്ന സമ്മർദവും മരണ നിരക്കും വലിയ നഷ്ടങ്ങൾക്ക് കാരണമാകാറുണ്ട്. ഈ പ്രശ്നത്തിന് പ്രായോഗികവും ലളിതവുമായ പരിഹാരമാണ് ഐസിഎആർ- സിഫ്റ്റ് വികസിപ്പിച്ച ഈ പേറ്റന്‍റ് സാങ്കേതിക വിദ്യ. ചെറുകിട, ഇടത്തരം സംരംഭകർക്കും മത്സ്യ കർഷകർക്കും ഉപയോഗിക്കാൻ അനുയോജ്യമായ രീതിയിലാണ് ഇത് രൂപകൽപ്പന ചെയ്തിരിക്കുന്നത്.

ഗതാഗതത്തിനിടയിലെ സമ്മർദവും മരണ നിരക്കും കുറയ്ക്കുന്നതിലൂടെ മത്സ്യങ്ങളുടെ നിലനിൽപ്പ് മെച്ചപ്പെടുത്താനും വിപണി മൂല്യം വർധിപ്പിക്കാനും ജീവനുള്ള മത്സ്യങ്ങളുടെ വിതരണ ശൃംഖല ശക്തിപ്പെടുത്താനും ഈ സാങ്കേതിക വിദ്യ സഹായിക്കും. ഗതാഗത നഷ്ടം കുറച്ച്, ഉപഭോക്താക്കൾക്ക് മികച്ച ഗുണനിലവാരമുള്ള ജീവനുള്ള മത്സ്യം ലഭ്യമാക്കുന്നതിനാൽ ഈ കണ്ടുപിടിത്തത്തിന് മികച്ച വാണിജ്യ സാധ്യതയുമുണ്ട്.

ഐസിഎആർ- സിഐഎഫ്ടി നടപ്പാക്കിയ കേന്ദ്ര ശാസ്ത്ര- സാങ്കേതിക വകുപ്പിന്‍റെ (ഡിഎസ്ടി) പിന്തുണയുള്ള പദ്ധതിയിലാണ് ഈ സാങ്കേതിക വിദ്യ വികസിപ്പിച്ചത്. ഡോ. യു. പാർവതി, ഡോ. എസ്. മുരളി, ഡോ. പി.കെ. ബിൻസി, ഡോ. കെ. സതീഷ് കുമാർ, ഡോ. സി.എൻ. രവിശങ്കർ, ജിതിൻ ടി. ജോയ്, വിഷ്ണു ആർ. നായർ എന്നിവരാണ് ഈ പേറ്റന്‍റ് സാങ്കേതിക വിദ്യയുടെ വികസനത്തിൽ പങ്കാളികളായത്.

ജന്മാവകാശ പൗരത്വം നിര്‍ത്തലാക്കാനുള്ള ട്രംപിന്റെ ഉത്തരവ് റദ്ദാക്കി യുഎസ് സുപ്രീം കോടതി

എഫ്‌സിആര്‍എ 2.0 പോര്‍ട്ടലും ഇലക്ട്രോണിക് - ഓവര്‍സീസ് സിറ്റിസണ്‍ ഒഫ് ഇന്ത്യ കാര്‍ഡും പുറത്തിറക്കി കേന്ദ്ര സര്‍ക്കാര്‍

ഗ്രാമ റോഡുകള്‍ക്ക് രാജ്യ വ്യാപകമായി ഏകീകൃത ഡിജിറ്റല്‍ കോഡ്

അയോധ്യ രാമക്ഷേത്രത്തിലെ ക്രമക്കേട്; കേന്ദ്രം സിഇഒയെ നിയമിച്ചേക്കും

വിഴിഞ്ഞത്ത് വന്‍ നിക്ഷേപത്തിന് ഷിപ്പിങ് കമ്പനി എംഎസ്‌സി; വരുന്നത് 13,000 കോടിയുടെ നിക്ഷേപം