ഓണക്കിറ്റ്  
Kerala

സാമ്പത്തിക പ്രതിസന്ധി; ഇത്തവണ ഓണക്കിറ്റ് എല്ലാവർക്കുമില്ല

ഇതു സംബന്ധിച്ചുള്ള അന്തിമ തീരുമാനം മുഖ്യമന്ത്രിയാണ് എടുക്കുക.

MV Desk

തിരുവനന്തപുരം: സംസ്ഥാനത്തെ കടുത്ത സാമ്പത്തിക പ്രതിസന്ധിയെ കാരണം സർക്കാരിന്‍റെ ഓണക്കിറ്റ് ഇത്തവണ എല്ലാവർക്കും ലഭിക്കില്ല. മഞ്ഞ റേഷൻ കാർഡ് ഉള്ളവർക്കും ക്ഷേമ സ്ഥാപനങ്ങൾക്കും മാത്രമായി കിറ്റ് പരിമിതപ്പെടുത്തും.

ഓണക്കിറ്റ് വിതരണത്തിന്‍റെ പ്രാഥമിക ചിർച്ചയിലാണ് ഇക്കാര്യത്തിൽ ധാരണയായത്. ഇതു സംബന്ധിച്ചുള്ള അന്തിമ തീരുമാനം മുഖ്യമന്ത്രിയാണ് സ്വീകരിക്കുക.

എല്ലാവർക്കും ഓണക്കിറ്റ് നൽകാന്‍ 558 കോടി രൂപ വേണ്ടിവരുമെന്നാണ് കണക്ക്. കഴിഞ്ഞ വർഷം 90 ലക്ഷം കാർഡുടമകൾക്ക് ഓണക്കിറ്റ് നൽകിയപ്പോൾ സർക്കാരിന് 500 കോടി രൂപയിലധികം ചെലവായിരുന്നു. എന്നാൽ, ഇത്തവണ കാർഡ് ഉടമകളുടെ എണ്ണം 93.76 ലക്ഷത്തിലേക്ക് ഉയർന്നിട്ടുണ്ട്.

കൂടാതെ മുന്‍കാലങ്ങളിൽ എല്ലാ വിഭാഗങ്ങൾക്കും ഓണക്കിറ്റു നൽകിയത് കൊവിഡ് ഉൾപ്പടെയുള്ള പ്രത്യേക സാഹചര്യം കൂടി കണക്കിലെടുത്തായിരുന്നു.

ഗ്രീൻഫീൽ‌ഡിൽ തകർത്താടി ഷഫാലി; ശ്രീലങ്കയ്‌ക്കെതിരേ ഇന്ത‍്യക്ക് അനായാസ ജയം

"പഹൽഗാം ഭീകരാക്രമണത്തിലും ചെങ്കോട്ട സ്ഫോടനത്തിലും ദേശീയ അന്വേഷണ ഏജൻസികൾ വിജയകരമായ അന്വേഷണം നടത്തി": അമിത് ഷാ

സിറിയയിലെ പള്ളിയിൽ പ്രാർഥനയ്ക്കിടെ സ്ഫോടനം; 8 പേർ കൊല്ലപ്പെട്ടു, നിരവധി പേർക്ക് പരുക്ക്

ബംഗ്ലാദേശിൽ ന‍്യൂനപക്ഷ സമുദായങ്ങൾക്കെതിരേയുണ്ടാവുന്ന ആക്രമണങ്ങളിൽ ആ‍ശങ്ക അറിയിച്ച് വിദേശകാര‍്യ മന്ത്രാലയം

"തിരുവനന്തപുരത്തെ ദക്ഷിണേന്ത്യയുടെ സാമ്പത്തിക തലസ്ഥാനമാക്കും": വി.വി. രാജേഷ്| Video