ഇ.പിക്കെതിരെ ശോഭാ സുരേന്ദ്രൻ

 
Kerala

''കള്ളന്‍റെ ആത്മകഥ'', ഇ.പി. ജയരാജനെതിരേ ശോഭ സുരേന്ദ്രൻ

ഇ.പിയെ വെല്ലുവിളിച്ച് ശോഭാസുരേന്ദ്രൻ

Jisha P.O.

തൃശ്ശൂർ: സിപിഎം നേതാവ് ഇ.പി. ജയരാജനെതിരേ രൂക്ഷവിമർശനവുമായി ബിജെപി നേതാവ് ശോഭ സുരേന്ദ്രൻ. ഇപിയുടെ ആത്മകഥയ്ക്ക് കള്ളന്‍റെ ആത്മകഥയെന്നാണ് പേരിടേണ്ടതെന്ന് ശോഭ സുരേന്ദ്രൻ.

ആത്മകഥയിൽ തന്‍റെ പേര് ഉൾപ്പെട്ടതായി കണ്ടു. മകനെ ബിജെപി സ്ഥാനാർഥിയാക്കാൻ ശ്രമിച്ചുവെന്നും, ഇതിനായി നിരന്തരം വിളിച്ചുവെന്ന ഇപിയുടെ പരാമർശം കണ്ടപ്പോൾ ചിരിയാണ് വന്നതെന്നും ശോഭ സുരേന്ദ്രൻ പറഞ്ഞു.

തന്‍റെ ജീവിതത്തിൽ മൂന്ന് തവണയാണ് രാമനിലയത്തിൽ പോയിട്ടുളളതെന്നും, വെറുതെ റൂം ബുക്ക് ചെയ്യുന്നയാളല്ല താനെന്നും, അതിലൊന്ന് ഇപിയെ കാണാനാണെന്നും ശോഭ സുരേന്ദ്രൻ പറഞ്ഞു. ഒരു കാര്യം ചെയ്യുമ്പോൾ തന്‍റേടം വേണമെന്നും, ചെയ്യുന്ന കാര്യം ആലോചിച്ച് തീരുമാനം എടുക്കണമെന്നും ശോഭാ സുരേന്ദ്രൻ പറഞ്ഞു.

ഇ.പി. ജയരാജന്‍റെ ആത്മകഥ ഇതാണെന്‍റെ ജീവിതം മുഖ്യമന്ത്രി പിണറായി വിജയൻ പ്രകാശനം ചെയ്തിരുന്നു. ഇതിലാണ് ശോഭാ സുരേന്ദ്രനെതിരെയുളള പരാമർശമുളളത്.

വിവാദങ്ങൾക്കിടെ രത്തൻ ഖേൽക്കർ മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയായി ചുമതലയേറ്റു

നേമത്ത് പരാജയപ്പെട്ടത് ബിജെപി നേതാക്കളിൽ നിന്നും പണം വാങ്ങിയത് കൊണ്ട്; സിപിഎം ഏരിയാ കമ്മിറ്റിയിൽ വിമർശനം

ബലി പെരുന്നാൾ: രണ്ട് ദിവസം പൊതു അവധി പ്രഖ്യാപിച്ച് യുഡിഎഫ് സർക്കാർ

നടന്നത് കോടികളുടെ ഇടപാട്; നീറ്റ് ചോദ‍്യപേപ്പർ ക്രമക്കേടിൽ‌ സിബിഐ

രക്തസാക്ഷി ഫണ്ട് തട്ടിയെന്ന് കേട്ടാൽ ഏത് പാർട്ടിക്കാരനാണ് വോട്ട് ചെയ്യുക, ഏരിയ കമ്മിറ്റി പിരിച്ചു വിടണം; നേതാക്കൾക്കെതിരേ വിമർശനം