നിപ: തമിഴ്നാട് അതിർത്തി പ്രദേശങ്ങളിൽ കർശന പരിശോധന

 

file image

Kerala

നിപ: തമിഴ്നാട് അതിർത്തി പ്രദേശങ്ങളിൽ കർശന പരിശോധന

കേരളത്തിൽ നിന്നുമെത്തുന്നവരുടെ ശരീര താപനില പരിശോധന ശേഷമാണ് തമിഴ്നാട്ടിലേക്ക് കടത്തിവിടുന്നത്

Namitha Mohanan

പാലക്കാട്: പാലക്കാട് ജില്ലയിൽ നിപ സ്ഥിരീകരിച്ചതോടെ തമിഴ്നാട് അതിർത്തി പ്രദേശങ്ങളിൽ കർശന പരിശോധന. ആനക്കണ്ടി, മീനാക്ഷിപുരം, ഗോവിന്ദപുരം, വേലന്താവളം ചെക്പോസ്റ്റുകൾ എന്നിവിടങ്ങളിലാണ് പരിശോധന നടത്തുന്നത്.

കേരളത്തിൽ നിന്നും എത്തുന്ന വാഹനങ്ങളിലെ യാത്രക്കാരുടെ ശരീര താമനില പരിശോധിച്ച് പനിയോ മറ്റ് ശാരീരിക അസ്വസ്ഥതകളോ ഇല്ലെന്ന് ഉറപ്പാക്കിയ ശേഷമാണ് സംസ്ഥാനത്തേക്ക് കടത്തി വിടുന്നത്.

ബുധനാഴ്ച പാലക്കാട് ചങ്ങലീരിയിൽ നിപ ബാധിച്ച് മരിച്ചയാളുടെ മകനും രോഗം സ്ഥിരീകരിച്ചിരുന്നു. മഞ്ചേരി മെഡിക്കൽ കോളെജിൽ നടത്തിയ പരിശോധയിൽ ഇദ്ദേഹത്തിന്‍റെ പരിശോധനാ ഫലം പോസിറ്റീവായി. പാലക്കാട് നിപ രോഗം ബാധിക്കുന്ന മൂന്നാമത്തേയാളാണ് ഈ 32 വയസുകാരന്‍. ഇതോടെയാണ് കർശന പരിശോധനയുമായി തമിഴ്നാട് രംഗത്തെത്തി‍യത്.

''അയ്യോ പോവല്ലേ, അയ്യോ പോവല്ലേ''; ഇല്ല, ബ്ലാസ്റ്റേഴ്സ് കൊച്ചി വിടില്ല

മലയാളി പൊളിയല്ലേ; ടി20 ലോകകപ്പിൽ കസറി അലിഷാനും വസീമും, കിവീസിന് 175 റൺസ് വിജയലക്ഷ‍്യം

"വേറൊരു സംസ്ഥാനവും ഓണത്തിന് അലവൻസ് നൽകിയിട്ടില്ല"; കെ.കെ. ശൈലജയുടെ പ്രസ്താവനയ്ക്ക് ട്രോൾ|Video

"മതമല്ല വിശപ്പാണത്രേ പ്രശ്‌നം, എന്നാൽ എല്ലാവർക്കും കുറച്ച് കപ്പ പുഴുങ്ങിക്കൊടുക്ക്"; സണ്ണി എം. കപിക്കാട്

ലഹരികേസിൽ അറസ്റ്റിലായ അഭിഭാഷക മരിച്ച നിലയിൽ