പെൺകുട്ടി ജനിച്ചത് ഭാര്യയുടെ പ്രശ്നം; നേരിട്ടത് നാലു വർഷത്തെ ക്രൂര പീഡനം

 
പ്രതീകാത്മക ചിത്രം
Kerala

പെൺകുട്ടി ജനിച്ചത് ഭാര്യയുടെ പ്രശ്നം; നേരിട്ടത് നാലു വർഷത്തെ ക്രൂര പീഡനം

2020 ലാണ് ഇരുവരുടെയും വിവാഹം കഴിഞ്ഞത്.

Megha Ramesh Chandran

കൊച്ചി: പെൺകുട്ടി ജനിച്ചത് ഭാര്യയുടെ പ്രശ്നം കൊണ്ടാണെന്ന് കുറ്റപ്പെടുത്തി ക്രൂരമായി മർദിച്ച് ഭർത്താവ്. അങ്കമാലി ഞാലൂക്കര സ്വദേശിയായ യുവതിയാണ് കഴിഞ്ഞ നാലു വർഷത്തോളമായി പീഡനം നേരിട്ടത്.

2020 ലാണ് ഇരുവരുടെയും വിവാഹം കഴിഞ്ഞത്. തുടർന്ന് 2021 ൽ ഇരുവർക്കും ഒരു മകൾ ജനിക്കുകയും ചെയ്തിരുന്നു. എന്നാൽ പെൺകുട്ടി അയതിനാൽ യുവാവ് യുവതിയെ നിരന്തരം പീഡിപ്പിക്കുകയായിരുന്നു. കഴിഞ്ഞ ദിവസമാണ് യുവതി ആശുപത്രിയിൽ ചികിത്സ തേടിയത്. ആശുപത്രി അധികൃതർ പൊലീസിനെ അറിയിക്കുകയായിരുന്നു. തുടർന്നു പൊലീസ് യുവതി‍യുടെ മൊഴിയെടുത്തു.

പെൺകുട്ടി ജനിച്ചത് യുവതിയുടെ പ്രശ്നം കൊണ്ടാണെന്ന് കുറ്റപ്പെടുത്തി ക്രൂരമായി ഉപദ്രവിക്കുമായിരുന്നു. യുവതിയെ അസഭ്യം പറഞ്ഞതായും, വീട്ടുപണികൾ ചെയ്യിന്നില്ലെന്നും, പീരിയഡ്സ് ആയില്ലെന്നു പറഞ്ഞും യുവാവ് ദേഹോപദ്രവം ചെയ്തതായും യുവതി നൽകിയ മൊഴിയിലുണ്ട്. യുവാവിനെ ഉടൻ കസ്റ്റഡിയിലെടുക്കും.

മഴ കനക്കും; ഞായറാഴ്ച നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട്

നിർത്തിയിട്ട കാറിലെ എയർബാഗ് പൊട്ടിത്തെറിച്ചു; യുവാവ് മരിച്ചു

ത്രിദ്വിന സന്ദർശനം: സെയ്ഷെൽസിലേക്ക് യാത്ര തിരിച്ച് മോദി

ഉറുഗ്വെയ്‌ക്കെതിരായ ലോകകപ്പ് മത്സരത്തിന് പിന്നാലെ സ്പെയിൻ താരങ്ങൾക്ക് പരുക്ക്; ആശങ്ക

മാസപ്പടി കേസ്; തെളിവ് ലഭിച്ചാല്‍ പിണറായിക്ക് സമന്‍സ് അയക്കാന്‍ ഇഡി