കൊച്ചി: പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതി മോന്‍സന്‍ മാവുങ്കലിന്‍റെ വീട്ടില്‍ മോഷണം. കലൂരിലെ വാടക വീട്ടിലാണ് മോഷണം നടന്നത്. തട്ടിപ്പ് വസ്തുക്കൾ ഉൾപ്പെടെയുളളവ സൂക്ഷിച്ചിരുന്ന വീട്ടിലാണ് മോഷണം നടന്നിരിക്കുന്നത്.
ക്രൈംബ്രാഞ്ചിന്‍റെ കസ്റ്റഡിയിലായിരുന്നു ഈ വീട്. 20 കോടിയുടെ വസ്തുക്കൾ മോഷണം പോയെന്നാണ് പരാതി.
പുരാവസ്തു വിൽപ്പനക്കാരനാണെന്ന് അവകാശപ്പെട്ട് തട്ടിപ്പ് നടത്തിയതിനാണ് മോൻസൻ മാവുങ്കൽ അറസ്റ്റിലായത്. 2017 മുതൽ 2020 വരെ 10 കോടി രൂപ തട്ടിയെടുത്തുവെന്നാണ് പരാതി. കലൂരിൽ 50,000 രൂപ മാസവാടകയ്ക്ക് എടുത്ത ഈ വീട് പുരാവസ്തു മ്യൂസിയം ആക്കിയാണ് മോൻസൻ സൂക്ഷിച്ചിരുന്നത്.