ഇ. ശ്രീധരൻ

 
Kerala

തിരുവനന്തപുരം-കണ്ണൂർ അതിവേഗ റെയിൽ പ്രഖ്യാപനം ഉടൻ; പദ്ധതിയിൽ 22 സ്റ്റേഷനുകൾ

രണ്ടാം തീയതി പൊന്നാനിയിൽ ഓഫീസ് തുടങ്ങും

Jisha P.O.

പാലക്കാട്: അതിവേഗ റെയിലിന്‍റെ ഡിപിആർ തയ്യാറാക്കാൻ കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിൽ നിന്ന് വാക്കാലുള്ള അനുമതി ലഭിച്ചിട്ടുണ്ടെന്ന് ഇ.ശ്രീധരൻ. ഇത് അനുസരിച്ച് പദ്ധതികൾ തയ്യാറാക്കി വരുകയാണെന്നും രണ്ടാം തീയതി പൊന്നാനിയിൽ ഓഫീസ് തുടങ്ങുമെന്നും അദ്ദേഹം അറിയിച്ചു. റെയിൽവേ മന്ത്രാലയത്തിൽ നിന്ന് ഔദ്യോഗിക അനുമതി ലഭിക്കുന്നതിന് കാലതാമസം എടുക്കുമെന്നുള്ളത് കൊണ്ട് തങ്ങൾ നടപടികൾ നേരെത്തെയാക്കിയെന്നും ശ്രീധരൻ പറഞ്ഞു.

നഞ്ചൻകോട് റെയിൽവേ പാത ഈ വർഷത്തെ ബജറ്റിൽ കൊണ്ടുവരണമെന്ന് ആവശ്യപ്പെടാനായി റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിനെ കാണാൻ ചെന്നപ്പോഴാണ് അതിവേഗ റെയിൽപാത സംബന്ധിച്ച് ധാരണയായതെന്ന് ഇ.ശ്രീധരൻ പറഞ്ഞു.

ആദ്യ പദ്ധതി 350 കിലോമീറ്റർ വേഗതയിലായിരുന്നു. 60-64 കിലോമീറ്റർ പരിധിയിലായിരുന്നു ആദ്യത്തെ സ്റ്റേഷൻ പരിധി. അത് മാറ്റി 200 കിലോമീറ്ററാണ് ഇപ്പോൾ പരിഗണിക്കുന്ന പരമാവധി വേഗം. 20-25 കിലോമീറ്റർ പരിധിയിൽ സ്റ്റേഷനുകൾ വരും. 22 സ്റ്റേഷനുകളാണ് ഉണ്ടാകുകയെന്നും ശ്രീധരൻ വിശദീകരിച്ചു.

വേദിയിൽ നിന്ന് ശ്രീലേഖ മാറി നിന്ന സംഭവം; കഷ്ടമായിപ്പോയെന്ന് ബിനോയ് വിശ്വം

പശ്ചിമേഷ്യയിലേക്കുള്ള വിമാനസർവീസുകൾ റദ്ദാക്കി; ഇറാൻ-യുഎസ് സംഘർഷ സാധ്യതയെ തുടർന്ന്

ക്രിസ്മസ് - പുതുവത്സര ബമ്പർ; ഒന്നാം സമ്മാനം കോട്ടയത്തു വിറ്റ ടിക്കറ്റിന്

61,000 ൽ അധികം ഉദ്യോഗാർഥികൾക്ക് നിയമന ഉത്തരവുകൾ കൈമാറി പ്രധാനമന്ത്രി

നിയമസഭാ തെരഞ്ഞെടുപ്പിൽ പാർട്ടി പറഞ്ഞാൽ മത്സരിക്കുമെന്ന് കെ. സുധാകരൻ