രാഹുൽ മാങ്കൂട്ടത്തിൽ

 
Kerala

"രാഹുൽ മാങ്കൂട്ടത്തിലിനെ അയോഗ്യനാക്കണ്ട"; നിലപാട് വ്യക്തമാക്കി യുഡിഎഫ്

യുഡിഎഫ് പാർലമെന്‍ററി പാർട്ടി യോഗത്തിലാണ് തീരുമാനം. കുറ്റാരോപിതരെ അയോഗ്യരാക്കുന്ന കീഴ്വഴക്കം ഇല്ലെന്നാണ് പാർട്ടി നിലപാട്

Namitha Mohanan

തിരുവനന്തപുരം: ഒന്നിലേറെ തവണ ബലാത്സംഗ കേസിൽ പ്രതിയായ പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെ അ‍‌യോഗ്യനാക്കുന്നതിനോട് യോജിക്കേണ്ടതില്ലെന്ന നിലപാടിൽ കോൺഗ്രസ്. യുഡിഎഫ് പാർലമെന്‍ററി പാർട്ടി യോഗത്തിലാണ് തീരുമാനം. കുറ്റാരോപിതരെ അയോഗ്യരാക്കുന്ന കീഴ്വഴക്കം ഇല്ലെന്നാണ് പാർട്ടി നിലപാട്.

എത്തിക്സ് കമ്മിറ്റി അധികാര പരിധി കടന്ന് പ്രവർത്തിക്കാൻ പാടില്ലെന്ന അഭിപ്രായവും യോഗത്തിലുയർന്നു. യുഡിഎഫ് പാർലമെന്‍ററി പാർട്ടിയിൽ ഘടക കക്ഷികൾക്കും സമാന നിലപാടാണ്. അതേസമയം, രാഹുലിനെ പുറത്താക്കിയ നടപടി തുടരും.

അതേസമയം, രാഹുൽ മാങ്കൂട്ടത്തിലിനെ അയോഗ്യനാക്കണമെന്നാവശ്യപ്പെട്ട് പരാതി നൽകിയ ഡി.കെ. മുരളിയെ ഹിയറിങ്ങിനായി നിയമസഭ പ്രിവിലേജ് ആന്‍റ് എത്തിക്ക്സ് കമ്മിറ്റിയുടെ തീരുമാനിച്ചു. 23ന് കമ്മിറ്റിക്ക് മുമ്പാകെ ഹാജരാകാന്‍ മുരളിക്ക് എത്തിക്സ് കമ്മിറ്റി നിർദേശം നല്‍കി.

നിയമസഭയിൽ ഭരണപക്ഷവും പ്രതിപക്ഷവും തമ്മിൽ വാക്കേറ്റം

ശബരിമല സ്വർണക്കൊള്ള: കുറ്റപത്രത്തിന്‍റെ കരട് തയാറായി

കാസർഗോഡ് 19 കാരിയെ അച്ഛൻ വെട്ടിക്കൊന്ന സംഭവം; ചികിത്സയിലിരുന്ന ബന്ധുവും മരിച്ചു

തെരഞ്ഞെടുപ്പ് കമ്മീഷണറുമായുള്ള കൂടിക്കാഴ്ചക്കിടെ മമത ബാനർജി ഇറങ്ങിപ്പോയി; രാഷ്ട്രീയ നാടകമെന്ന് ബിജെപി

മന്ത്രി സജി ചെറിയാനെതിരേ ആരോപണം; ബിനു ചുള്ളിയിലിനെതിരേ കേസ്