മന്ത്രി വി. ശിവൻകുട്ടി 
Kerala

പാഠപുസ്തകങ്ങളുടെ കാവിവത്കരണത്തിനു ശ്രമം, സംസ്ഥാന സിലബസിൽ മാറ്റമുണ്ടാവില്ല: വി. ശിവൻകുട്ടി

''പാഠ്യപദ്ധതി പരിഷ്കരണമെന്ന പേരിൽ നടക്കുന്നത് ജനാധിപത്യവിരുദ്ധമായ കാര്യങ്ങളാണ്''

MV Desk

തിരുവനന്തപുരം: പാഠ്യപദ്ധതിയിൽ എൻസിഇആർടി കൊണ്ടുവന്ന നിർദേശങ്ങളെ കേരളം തള്ളിക്കളയുന്നുവെന്ന് വിദ്യാഭ്യാസ വകുപ്പു മന്ത്രി വി. ശിവൻകുട്ടി. പാഠപുസ്തകങ്ങളെ കാവിവത്കരിക്കാനാണ് കേന്ദ്രം ശ്രമിക്കുന്നത്. രാഷ്ട്രീയ താത്പര്യങ്ങളെ മുൻനിർത്തിയുള്ള ഇത്തരം പരിഷ്ക്കാരങ്ങളെ ഉൾക്കൊള്ളാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിൽ ഒന്നുമുതൽ പത്ത് വരെ ഉപയോഗിക്കുന്നത് എസ്സിഇആർടിയുടെ പുസ്തകങ്ങളാണ്. അതുകൊണ്ടുതന്നെ മാറ്റം സംസ്ഥാന സിലബസിനെ ബാധിക്കില്ലെന്നും ഇന്ത്യയുടെ ചരിത്രത്തെ തന്നെ മാറ്റാനാണ് കേന്ദ്രം ശ്രമിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

പാഠ്യപദ്ധതി പരിഷ്കരണമെന്ന പേരിൽ നടക്കുന്നത് ജനാധിപത്യവിരുദ്ധമായ കാര്യങ്ങളാണ്. അക്കാദമിക താത്പര്യങ്ങളെ അവ അവഗമിക്കുകയാണെന്നും തിരുവനന്തപുരത്തു നടന്ന വാർത്താ സമ്മേളനത്തിൽ ശിവൻകുട്ടി പറഞ്ഞു.

ഇന്ത്യയുടെ ചരിത്രം, അടിസ്ഥാന പ്രശനങ്ങൾ, ഭരണഘടന മൂല്യങ്ങൾ എല്ലാ വെട്ടി മാറ്റുകയാണ്. പരിണാമസിദ്ധാന്തം അടക്കം മാറ്റുന്നു. വിദ്യാഭ്യാസ കാര്യത്തിൽ സംസ്ഥാനം തീരുമാനമെടുക്കുമെന്നും ഇതുമായി ബന്ധപ്പെട്ട കൂടുതൽ കാര്യങ്ങൾ മുഖ്യമന്ത്രിയുമായി തീരുമാനിച്ചശേഷം തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു. മാത്രമല്ല, വിദ്യാഭ്യാസ കാര്യങ്ങളിൽ കേന്ദ്രം സ്വീകരിക്കുന്ന നടപടികൾ സംസ്ഥാന സർക്കാരിനെ അറിയിക്കുന്നില്ലെന്നും ശിവൻകുട്ടി കുറ്റപ്പെടുത്തി.

മാർട്ടിൻ പങ്കുവച്ച വീഡിയോ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് അതിജീവിതയുടെ പരാതി; വീഡിയോ പ്രചരിപ്പിച്ച ലിങ്കുകളും ഹാജരാക്കി

ഡൽഹിയിലെ വായു മലിനീകരണം; നിർമാണ തൊഴിലാളികൾക്ക് 10000 രൂപയുടെ ധനസഹായം, ഓഫീസുകളിലെ 50 ശതമാനം ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം

ബോണ്ടി ബീച്ച് വെടിവയ്പ്പ്; പ്രതിക്കെതിരേ ഭീകരവാദവും കൊലപാതകവും ഉൾപ്പടെ 59 കുറ്റങ്ങൾ ചുമത്തി

നിയമനത്തിൽ സന്തോഷം, സർക്കാരുമായി സഹകരിച്ച് മുന്നോട്ടുപോവും; കെടിയു വിസിയായി സിസ തോമസ് ചുമതലയേറ്റു

പാനൂരിലെ ആക്രമണം; 5 സിപിഎം പ്രവർത്തകർ അറസ്റ്റിൽ