Kerala

വൻ സ്ഫോടനത്തിൽ നടുങ്ങി വരാപ്പുഴ: പടക്കനിർമാണശാല പ്രവർത്തിച്ചത് അനുമതിയില്ലാതെ

സ്ഫോടനത്തിന്‍റെ വാർത്ത പരന്നതോടെ പ്രദേശത്തേക്കു ജനങ്ങൾ ഒഴുകിയെത്തി

MV Desk

വരാപ്പുഴ: പടക്കനിർമാണശാലയിലുണ്ടായ സ്ഫോടനത്തിൽ നടുങ്ങി വരാപ്പുഴ. ഭൂകമ്പമാണെന്നാണു പലരും ആദ്യം കരുതിയത്. പിന്നീട് സ്ഫോടനത്തിന്‍റെ വാർത്ത പരന്നതോടെ പ്രദേശത്തേക്കു ജനങ്ങൾ ഒഴുകിയെത്തി. വരാപ്പുഴ മുട്ടിനകത്തെ പടക്കനിർമാണശാലയിലാണ് വൈകീട്ട് അഞ്ചു മണിയോടെ സ്ഫോടനമുണ്ടായത്. അതേസമയം പടക്കനിർമാണ ശാല പ്രവർത്തിച്ചത് അനുമതിയില്ലാതെയാണെന്നു ജില്ലാ കലക്‌ടർ രേണുരാജ് അറിയിച്ചു.

സംഭവത്തിൽ ഒരാൾ മരിച്ചു. മരണപ്പെട്ടയാളെ തിരിച്ചറി ഞ്ഞിട്ടില്ല. മൃതദേഹം കത്തിക്കരിഞ്ഞ നിലയിലായിരുന്നു. ഏഴു പേർക്ക് പരുക്കേറ്റിട്ടുണ്ട്. പരുക്കേറ്റ കുട്ടികളുൾപ്പെടെ നാലു പേരുടെ നില ഗുരുതരമാണ്. എസ്തർ (7), എൽസ (5), ഇസബെൽ ( 8), ജാൻസൻ(38), ഫ്രഡീന ( 30), കെ. ജെ. മത്തായി(69), നീരജ്(30) എന്നിവർക്കാണു പരുക്കേറ്റിട്ടുള്ളത്.

സമീപത്തെ വീടുകൾക്കും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. പ്രകമ്പനത്തിൽ നിരവധി വീടുകളുടെ ജനൽച്ചില്ലുകൾ തകർന്നുവീണു.

ഝാർഖണ്ഡ് പരീക്ഷാ ക്രമക്കേട്: ആവശ‍്യങ്ങൾ അംഗീകരിക്കുന്നതു വരെ സമരം ശക്തമാക്കാൻ വിദ‍്യാർഥികൾ

പ്രിയദർശിനി സൗജന്യ ബസ് യാത്രാ പദ്ധതി ഉടൻ റദ്ദാക്കണം; കോമ്പറ്റീഷൻ കമ്മിഷന് മുന്നിൽ ഹർജി

ബലാത്സംഗക്കേസ് പ്രതി പ്രജ്വൽ രേവണ്ണ ജയിലിൽ മൊബൈൽ ഫോൺ ഉപയോഗിച്ചതായി കണ്ടെത്തൽ; മുതിർന്ന ഉദ‍്യോഗസ്ഥന് സസ്പെൻഷൻ

"സ്ത്രീയുടെ വസ്ത്രം ലൈംഗികാതിക്രമത്തിനുള്ള ന്യായീകരണമല്ല, ആൺകുട്ടികളെ നന്നായി പെരുമാറാൻ പഠിപ്പിക്കൂ"; ഡൽഹി ഹൈക്കോടതി

മുംബൈയിൽ 12 നില കെട്ടിടത്തിൽ തീപിടിത്തം; 2 പേർ മരിച്ചു, നിരവധി പേർക്ക് പരുക്ക്