പ്രതി അഫാൻ 
Kerala

2 പേരെ കൂടി കൊല്ലാൻ പദ്ധതിയിട്ടിരുന്നു; വെളിപ്പെടുത്തലുമായി കൂട്ടക്കൊലക്കേസ് പ്രതി അഫാൻ

3 വയസുള്ള ഇളയ സഹോദരൻ അഫ്സാനെ കൊലപ്പെടുത്തിയതോടെ തളർന്നു പോയെന്നും അതോടെ മറ്റു രണ്ടു പേരെ കൊല്ലാനുള്ള പദ്ധതി ഉപേക്ഷിച്ചുവെന്നുമാണ് മാനസികാരോഗ്യ വിദഗ്ധനോട് അഫാൻ വെളിപ്പെടുത്തിയത്.

നീതു ചന്ദ്രൻ

തിരുവനന്തപുരം: പണം കടം തരാൻ തയാറാകാതിരുന്ന രണ്ടു പേരെ കൂടി കൊല്ലാൻ പദ്ധതിയിട്ടിരുന്നതായി വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസിലെ പ്രതി അഫാൻ. ഇള സഹോദരൻ അടക്കം അഞ്ച് പേരെ കൊലപ്പെടുത്തിയ കേസിലാണ് അഫാൻ അറസ്റ്റിലായത്. തൂത്തുമലയിലെ അടുത്ത ബന്ധുക്കളായ അമ്മയെയും മകളെയുമാണ് കൊല്ലാൻ കണക്കു കട്ടിയിരുന്നത്. ഇവരോട് 5 ലക്ഷം രൂപ കടം ചോദിച്ചിട്ടും നൽകാഞ്ഞതിനാലാണ് കൊല്ലാൻ പ്ലാനിട്ടത്.

എന്നാൽ 13 വയസുള്ള ഇളയ സഹോദരൻ അഫ്സാനെ കൊലപ്പെടുത്തിയതോടെ തളർന്നു പോയെന്നും അതോടെ മറ്റു രണ്ടു പേരെ കൊല്ലാനുള്ള പദ്ധതി ഉപേക്ഷിച്ചുവെന്നുമാണ് മാനസികാരോഗ്യ വിദഗ്ധനോട് അഫാൻ വെളിപ്പെടുത്തിയത്. മുത്തശ്ശി, പിതൃസഹോദരൻ ലത്തീഫ്, ലത്തീഫിന്‍റെ ഭാര്യ, പെൺസുഹൃത്ത് ഫർസാന, സഹോദരൻ അഫ്സാൻ എന്നിവരാണ് അഫാന്‍റെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്.

അഫാന്‍റെ ആക്രമണത്തിൽ പരുക്കേറ്റ ഉമ്മ ഷെമീന ഇപ്പോഴും ചികിത്സയിലാണ്.

ആശുപത്രിയിൽ കഴിയുന്ന അഫാനെ വൈകാതെ ജയിലിലേക്ക് മാറ്റും.

"എത്ര സ്തുതി പാടിയിട്ടും കാര്യമില്ല, ജനം തിരിച്ചടി നൽകും'': മുഖ്യമന്ത്രിക്ക് മുന്നറിയിപ്പുമായി രാഹുൽ മാങ്കൂട്ടത്തിൽ

കോൽക്കത്തയിൽ ആറാടി ഹെറ്റ്‌മെയർ; സ്കോട്ട്ലൻഡിന് 183 റൺസ് വിജയല‍ക്ഷ‍്യം

ആന്‍റോ ആന്‍റണിക്കെതിരേ തട്ടിപ്പ് ആരോപണം; 2 കോടി വാങ്ങിയിട്ട് തിരികെ തന്നത് 20 ലക്ഷം മാത്രമെന്ന് ഫിനാൻസ് കമ്പനി ഉടമ

ശബരിമല സ്വർണക്കൊള്ള; എന്‍. വിജയകുമാർ വീണ്ടും റിമാൻഡിൽ

എസ്ഐടി ചോദ്യം ചെയ്യാൻ വിളിപ്പിച്ചതിൽ അസ്വാഭാവികതയില്ല: അടൂർ പ്രകാശ്