Kerala

വ്യോമസേനയെത്തി; പരുക്കേറ്റവരെ എയർലിഫ്റ്റ് ചെയ്ത് പുറത്തെത്തിച്ചു|Video

45 ദുരിതാശ്വാസ ക്യാംപുകൾ തുറന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി.

നീതു ചന്ദ്രൻ

മേപ്പടി: വയനാട് ഉരുൾപൊട്ടലുണ്ടായ പ്രദേശത്തേക്ക് വ്യോമസേനയുടെ ഹെലികോപ്റ്റർ എത്തി. പരുക്കേറ്റവരെ എയർലിഫ്റ്റ് ചെയ്ത് പുറത്തെത്തിച്ചു. അടിയന്തര സഹായം ആവശ്യമുള്ളവരെയാണ് എയർലിഫ്റ്റ് ചെയ്ത് പുറത്തെത്തിച്ചത്. ദുരന്തമേഖലയിൽ അതീവസാഹസികമായാണ് വ്യോമസേനയുടെ ഹെലികോപ്റ്റർ ലാൻഡ് ചെയ്തത്. മണ്ണിനടിയിൽ ഇനിയും നിരവധി പേർ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് നിഗമനം. നിലവിൽ 3000ത്തിൽ പരം ആളുകളെ വിവിധ ക്യാംപുകളിലേക്ക് മാറ്റിപാർപ്പിച്ചിട്ടുണ്ട്. 45 ദുരിതാശ്വാസ ക്യാംപുകൾ തുറന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി.

അവധിയിലുള്ള ആരോഗ്യപ്രവർത്തകരോട് ഉടൻ ജോലിയിൽ തിരിച്ച് പ്രവേശിക്കാൻ നിർദേശം നൽകിയിട്ടുണ്ട്. നിലവിൽ 34 മൃതദേഹങ്ങൾ മാത്രമേ തിരിച്ചറിഞ്ഞിട്ടുള്ളൂ.

18 മൃതദേഹങ്ങൾ കുടുംബാംഗങ്ങൾക്ക് വിട്ടു കൊടുത്തു. 128 പേർ പരുക്കേറ്റ് ചികിത്സയിലാണ്. ദുരന്തം നടന്ന് 13 മണിക്കൂറിനു ശേഷമാണ് രക്ഷാസംഘത്തിന് പ്രദേശത്തെത്താൻ സാധിച്ചത്.

'ഒരുമിച്ച് മുന്നേറാം നവകേരളത്തിനായി'; വോട്ടർമാർക്ക് നന്ദി അറിയിച്ച് മുഖ‍്യമന്ത്രി

''ഹൈന്ദവ ക്ഷേത്രങ്ങളിൽ പ്രവേശിക്കുന്നതിന് ആരെയും വിലക്കരുത്''; ജസ്റ്റിസ് ബി.വി. നാഗരത്ന

" ഭ്രാന്തൻ മനുഷ്യൻ സിദ്ധാന്തം": റിച്ചാർഡ് നിക്സൺ മുതൽ ഡോണൾഡ് ട്രംപ് വരെ

75.1 %, കുതിച്ചുയർന്ന് പോളിങ്; സമയം അവസാനിച്ചിട്ടും ബൂത്തുകളിൽ വലിയ ക്യൂ

''6 ലക്ഷം ഫോളോവേഴ്സ് ഉള്ള പേജ് പൊലീസ് പൂട്ടിച്ചു, പിണറായിക്ക് വേണ്ടി പണിയെടുക്കുന്ന ഏതവനായാലും കോടതി കയറ്റും'': അഖിൽ മാരാർ